ഇമ്പമുള്ള കുടുംബം

  • Posted by Sanveer Ittoli
  • at 8:44 AM -
  • 0 comments

ഇമ്പമുള്ള കുടുംബം

ഇമ്പമുള്ള കുടുംബം

കുടുംബജീവിതം മനസ്സിന്‌ ആനന്ദവും സംതൃപ്‌തിയും സമാധാനവും നല്‍കുന്നതാകണം. അതിനാല്‍ എപ്പോഴും ഗൗരവത്തിന്റെയും ഭീകരതയുടെയും മൂര്‍ച്ചയേറിയ ബന്ധങ്ങള്‍ക്ക്‌ പകരം സ്‌നേഹത്തിലും കാരുണ്യത്തിലും സഹകരണത്തിലുമധിഷ്‌ഠിതമായ നല്ല ബന്ധങ്ങള്‍ കുടുംബാംഗങ്ങള്‍ക്കിടയിലുണ്ടാകണം.
ദമ്പതികള്‍ക്കിടയില്‍ ഐക്യമുണ്ടായെങ്കിലേ അത്‌ കൈവരികയുള്ളൂ. ആദര്‍ശം, സംസ്‌കാരം, മതനിഷ്‌ഠ തുടങ്ങിയവയില്‍ യോജിച്ച ഇണകളെ തെരഞ്ഞെടുക്കുകയാണ്‌ അതിനുള്ള മാര്‍ഗം. അല്ലാഹു പറഞ്ഞു: “നല്ല സ്‌ത്രീകള്‍ നല്ല പുരുഷന്മാര്‍ക്കും, നല്ല പുരുഷന്മാര്‍ നല്ല സ്‌ത്രീകള്‍ക്കുമാണ്‌.” (24:26). കണ്ണിനും മനസ്സിനും ഇണങ്ങിയവരും സംസ്‌കാരമുള്ളവരുമായ ദമ്പതികളുടെ ജീവിതം സ്വസ്ഥതയും സന്തോഷവും നിറഞ്ഞതായിരിക്കും.Read more…

സ്‌നേഹത്തിന്റെ അത്ഭുതസ്‌പര്‍ശം

എന്‍ പി ഹാഫിസ്‌ മുഹമ്മദ്‌
അച്ഛനെ നോക്കി സംഘര്‍ഷത്തിന്റെ ഒടുവില്‍ മകന്‍ പറഞ്ഞു: “ഈ അച്ഛനെന്നെ എന്നെങ്കിലും സ്‌നേഹിച്ചിട്ടുണ്ടോ?” അച്ഛന്‍ അതുകേട്ട്‌ തളര്‍ന്നുപോയി. ഇത്ര കാലം തീറ്റിപ്പോറ്റി ഇങ്ങനെയാക്കിയതിനുള്ള പ്രതിഫലമോ ഇഷ്‌ടാനിഷ്‌ടമനുസരിച്ച്‌ ഭക്ഷണവും വസ്‌ത്രവും നല്‍കിയതു സ്‌നേഹമില്ലാഞ്ഞിട്ടായിരുന്നോ? സ്‌കൂളിലും കോളെജിലും ചേര്‍ത്ത്‌ കഷ്‌ടപ്പെട്ട്‌ പഠിപ്പിച്ചതും ഇഷ്‌ടമില്ലാഞ്ഞിട്ടായിരുന്നോ?Read more…

വെള്ളത്തിനും ദാഹിക്കുന്ന കാലം

കെ പി ഖാലിദ്‌
വേനല്‍ക്കാലം മൂര്‍ധന്യാവസ്ഥയിലായിരുന്ന ഒരു സമയത്ത്‌ ചെന്നൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്‌ക്കിടയില്‍ വിചിത്രമായൊരു രംഗം കണ്ടു. ട്രെയിന്‍ ഓരോ സ്റ്റേഷനിലെത്തുമ്പോഴും തലയില്‍ കുടങ്ങള്‍ പേറിയ കുറെ സ്‌ത്രീകളും കുട്ടികളും ട്രെയിനിനകത്തേക്ക്‌ ഇരച്ചുകയറുന്നു.വണ്ടി മുന്നോട്ടു നീങ്ങുന്നതിനിടയിലെ കുറഞ്ഞ സമയത്തിനുള്ളില്‍ ട്രെയിനിലെ ടോയ്‌ലെറ്റിലെ പൈപ്പില്‍നിന്നും
രണ്ടോ മൂന്നോകുടം വെള്ളംRead more…

നബിചര്യ, നാട്ടുനടപ്പ്‌ മാമൂല്‍, ബിദ്‌അത്ത്‌

അബ്‌ദുല്‍ജബ്ബാര്‍ തൃപ്പനച്ചി
മുഹമ്മദ്‌ നബി(സ) അന്തിമപ്രവാചകനാണ്‌ എന്ന്‌ വിശ്വസിക്കുന്നവരാണ്‌ മുസ്‌ലിംകള്‍. ലോകത്ത്‌ നിരവധി മതങ്ങളുണ്ട്‌. അവയുടെ ആചാര്യന്‍മാരെയോ ഉപജ്ഞാതാക്കളെയോ അനുയായികള്‍ ആദരിക്കുന്നു. ചിലരെ ആരാധിക്കുന്നു. സംപൂജ്യരായി കാണുന്നു.

ജനസാഗരം മുജാഹിദ്‌ സമ്മേളനം

റിപ്പോര്‍ട്ട്‌
നവോത്ഥാനത്തിന്റെ തുടര്‍ച്ച വിളിച്ചോതിയ മുജാഹിദ്‌ എട്ടാം സംസ്ഥാന സമ്മേളനം വിജയകരമായി സമാപിച്ചു. കൃതജ്ഞതമൂലം കുനിഞ്ഞ ശിരസ്സും സംതൃപ്‌തികൊണ്ട്‌ നിറഞ്ഞ മനസ്സും നിര്‍വൃതി പൂണ്ട ഹൃദയവുമായിട്ടാണ്‌ ഓരോ മുജാഹിദും എടരിക്കോട്‌ നവോത്ഥാന നഗരിയില്‍ നിന്ന്‌ തിരിച്ചത്‌.

Author

Written by Sanveer A Rahman Ittoli

welcome to my blog

0 comments: