അന്നത്തെ വിശ്വസ്‌തര്‍ ഇന്നത്തെ വിമതര്‍

അന്നത്തെ വിശ്വസ്‌തര്‍ ഇന്നത്തെ വിമതര്‍

മന്‍സൂറലി ചെമ്മാട്‌
? ഇപ്പോള്‍ രൂപവല്‍കരിച്ച ഐ എസ്‌ എമ്മിന്റെ അഡ്‌ഹോക്ക്‌ കമ്മിറ്റിയും ഇതേ പാതയില്‍ നീങ്ങിക്കൂടെന്നതിന്‌ എന്താണുറപ്പ്‌?
എ പി: വിശ്വാസിയെ ഒരേ മാളത്തില്‍ നിന്ന്‌ രണ്ട്‌ തവണ പാമ്പ്‌ കടിക്കില്ലെന്നാണ്‌ പ്രമാണം. അനുഭവത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ ഐ എസ്‌ എമ്മിനെ കെ എന്‍ എമ്മിന്റെ ശിക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും പോഷക സംഘടനയായി തന്നെ നിലനിര്‍ത്തുമെന്ന്‌ ചുരുക്കം. (മാധ്യമം, 19/8/2002)പത്ത്‌ വര്‍ഷം മുമ്പ്‌ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ ചാലകശക്തിയായ ഐ എസ്‌ എമ്മിന്റെ ചിറകരിയാനെടുത്ത വാള്‍ ഉറയിലേക്ക്‌ തിരിച്ച്‌ വെക്കും മുന്‍പ്‌ ആ അന്യായമായ നടപടിയെ വെള്ളപൂശാന്‍ എ പി അബ്‌ദുല്‍ ഖാദര്‍ മൗലവി മാധ്യമം ദിനപത്രത്തില്‍ കൊടുത്ത അഭിമുഖത്തിലെ ഭാഗമാണീ വരികള്‍. ഈ അഭിമുഖത്തിനു പുതിയ സാഹചര്യത്തില്‍ പ്രസക്തിയേറുകയാണ്‌.
അന്ന്‌ പാമ്പുകടിയുടെ വ്യാജകഥയാണെങ്കില്‍ ഇന്നത്തെ അവസ്ഥ അതല്ല, ഇപ്പോഴാണ്‌ ശരിക്കും കടി കിട്ടിയത്‌. അതും നല്ല കരിമൂര്‍ഖന്റെ കടി. ഒന്നല്ല, നിരവധി മൂര്‍ഖന്മാര്‍. പാമ്പിന്‍കൂട്ടിലെ വേലായുധന്മാരായി കഴിയാനുള്ള പ്രയാസം നേതാക്കള്‍ നേരിട്ടനുഭവിക്കുകയായിരുന്നു. കാര്യമായി കടിയേറ്റത്‌ വിജന പ്രദേശത്ത്‌ വെച്ചാണെങ്കിലും സകല പാമ്പുകളെക്കാളും വിഷമേറിയ ഇനങ്ങള്‍ ഇന്നും അകത്തളത്തിലുണ്ടെന്ന്‌ ബഹുമാന്യര്‍ അറിയുന്നില്ല. അതുപോലെ തന്നെ, പാമ്പുകടിയെ സംബന്ധിച്ച പ്രമാണത്തില്‍ സത്യവിശ്വാസി എന്നൊരു ക്ലോസ്‌ ഉണ്ടായിരുന്നത്‌ ശ്രദ്ധിച്ചതുമില്ല. കുതന്ത്രങ്ങള്‍ക്ക്‌ കുടപിടിക്കാനും കൊടിപിടിക്കാനും ആളെ റിക്രൂട്ട്‌ ചെയ്‌തു കൊണ്ടിരുന്നപ്പോള്‍ അതില്‍ വിശ്വാസികളുണ്ടെന്ന്‌ ഉറപ്പ്‌ വരുത്താത്തതിന്റെ തിക്തഫലമാണ്‌ പുതിയ പതനം.
കെ എന്‍ എമ്മിന്റെ ശിക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും പോഷക സംഘടനയായി തന്നെ നിലനിര്‍ത്തുമെന്ന്‌ എ പി അവകാശപ്പെട്ട ഘടകമാണ്‌ ഇപ്പോള്‍ വിഷപ്പാമ്പായി മാറിയതെന്നത്‌ വിരല്‍ചൂണ്ടുന്ന ചില നഗ്നസത്യങ്ങളുണ്ട്‌. അതാണ്‌ മുജാഹിദുകളുടെ ഗൗരവചിന്തയ്‌ക്ക്‌ കാരണമാവേണ്ടത്‌. എന്തായിരുന്നു ആ ശിക്ഷണവും മാര്‍ഗനിര്‍ദേശവും? കുതന്ത്രങ്ങളും അന്യായങ്ങളും പരിശീലിപ്പിച്ചും പ്രയോഗിപ്പിച്ചും വളര്‍ത്തിയെടുക്കുകയായിരുന്നുവോ? ഐ എസ്‌ എമ്മിനെ പിരിച്ചുവിടാനും സാത്വികരായ പണ്ഡിതരെയും നിഷ്‌കളങ്കരായ പ്രവര്‍ത്തകരെയും പടിക്കുപുറത്ത്‌ നിര്‍ത്താനും പറഞ്ഞിരുന്ന കാരണങ്ങള്‍, ആ വഴിയില്‍ കൈകോര്‍ത്ത്‌ ചെയ്‌തുകൂട്ടിയ അന്യായങ്ങള്‍, അവയ്‌ക്ക്‌ നല്‍കിയ ന്യായീകരണങ്ങള്‍... എല്ലാം ഇന്നത്തെ എ പി പക്ഷത്തിന്റെ പതനത്തെ സാധൂകരിക്കുന്നു.
അന്ന്‌ ഇല്ലാത്ത കാരണം പറഞ്ഞ്‌ യുവജന പ്രസ്ഥാനത്തെ പിരിച്ചുവിട്ടത്‌ തൊട്ട്‌ ഇന്ന്‌ പോഷക ഘടകങ്ങളെയാകമാനം പിരിച്ചുവിടുന്നത്‌ വരെയുള്ള കാലയളവ്‌ നാം പഠന വിധേയമാക്കേണ്ടതുണ്ട്‌. മഹത്തായ ഇസ്‌ലാഹി പ്രസ്ഥാനത്തെ സമൂഹമധ്യത്തില്‍ പരിഹാസ്യമാക്കുകയല്ലാതെ എന്തെങ്കിലും നന്മ എടുത്തുപറയാനില്ലാതെ അധപതിച്ചു പോയി ഈ കൂട്ടര്‍. കൊട്ടിഘോഷിച്ച സമ്മേളനങ്ങളും കാമ്പയിനുകളും പോലും ധൂര്‍ത്തിന്റെയും അന്യായങ്ങളുടെയും അരുതായ്‌മകളുടെയും കളരിയായി മാറുകയായിരുന്നല്ലോ. എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജിക്കെതിരെ കള്ളക്കേസ്‌ നല്‍കിയവരാണ്‌ ഇപ്പോഴത്തെ പുറത്താക്കല്‍ കര്‍മ്മത്തിന്‌ മുന്നിലുള്ളതെങ്കില്‍ പുറത്താക്കപ്പെട്ടവരും നേതാക്കളുടെ ഒത്താശയോടെ സമാനമായ കള്ളക്കേസ്‌ നല്‍കിയ അന്യായക്കാരന്‍ ഉള്‍പ്പെട്ട സംഘം തന്നെയാണ്‌.
ആരോപണങ്ങള്‍ ആയിരം നാവോടെ അവതരിപ്പിക്കുമ്പോഴും അതില്‍ നിന്ന്‌ ആ ആരോപകര്‍ ഒഴിവാകുന്നതെങ്ങനെ എന്ന്‌ അത്ഭുതം കൂറുകയാണ്‌ കാഴ്‌ചക്കാര്‍.
ജിന്നാണോ പ്രശ്‌നം അതോ വിജന പ്രദേശത്തെ ജിന്ന്‌ മാത്രമോ? ഇന്നും അവ്യക്തത തുടരുകയാണ്‌. അടിച്ച്‌ ചികിത്സയാണോ പ്രശ്‌നം അതോ മന്ത്രിച്ചിറക്കലോ? മുജാഹിദ്‌ മഹല്ലുകളില്‍ ഭീതി വിതച്ച്‌ ആരോപകരുള്‍പ്പെടെ പാടി നടന്ന ജിന്നുകഥകളുടെ അവസ്ഥയെന്താണ്‌? അവ പിന്‍വലിച്ചോ അതോ പുതിയ പരിഷ്‌കാരങ്ങളോടെ പുനരവതരിപ്പിച്ചോ? മന്‍ഹജിന്റെ മറവില്‍ ഇറക്കുമതി ചെയ്യപ്പെട്ട ജിന്നുകള്‍ കടുത്ത അന്ധവിശ്വാസത്തിലേക്കും ശിര്‍ക്കിലേക്കും നയിക്കുമെന്ന്‌ മുന്നറിയിപ്പ്‌ നല്‍കിക്കൊണ്ടിരുന്ന മുജാഹിദുകളെ അതിന്റെ പേരില്‍ മാത്രം കടിച്ചുകീറുകയും ഹദീസ്‌ നിഷേധികളാക്കുകയും ചെയ്‌ത ബഹുമാന്യര്‍ പുതിയ തിരിച്ചറിവിന്റെ പശ്ചാത്തലത്തില്‍ ആ മുന്നറിയിപ്പുകളെ എങ്ങനെ വിലയിരുത്തുന്നു?
കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിക്കടുത്ത കോഹിനൂരില്‍ ജംഇയ്യത്തുല്‍ ഉലമ നേരിട്ട്‌ നടത്തിയിരുന്ന സ്റ്റുഡന്റ്‌സ്‌ സെന്ററില്‍ നിന്ന്‌ വിദ്യാര്‍ഥികളെ ഒഴിപ്പിച്ച്‌ അവിടെ ജിന്ന്‌ ഗവേഷണത്തിനും ജിന്ന്‌ക്ലാസിനും ജിന്നിറക്കലിനുമൊക്കെ സൗകര്യം ചെയ്‌തു കൊടുത്തവര്‍ ഇന്ന്‌ പുറത്താക്കപ്പെട്ടവരിലില്ലല്ലോ. പത്ത്‌ വര്‍ഷം മുന്‍പ്‌ ആ വാതില്‍ തുറന്ന്‌ നല്‍കിയവര്‍ ഇപ്പോള്‍, പിന്നീട്‌ ആ വാതില്‍ വഴി കടന്നവരെ ശിക്ഷിക്കുന്നു.
അപകടത്തില്‍ നിന്ന്‌ രക്ഷിക്കുന്നതും സുബ്‌ഹിക്ക്‌ വിളിച്ചുണര്‍ത്തുന്നതും ജിന്നാണെന്ന വാദം യാഥാസ്ഥിതികതയിലേക്കുളള തിരിച്ച്‌ പോക്കല്ലേ എന്ന ചോദ്യത്തിന്‌ അതെ എന്നുത്തരം പറയേണ്ടതിനു പകരം അബ്‌ദുസ്സലാം സുല്ലമിയുടെ വ്യാഖ്യാനത്തിനപ്പുറം ഇവിടെയൊരു പ്രശ്‌നവുമില്ല എന്ന സാല്‍വേഷനിലെ മാരത്തോണ്‍ മറുപടിക്കാരനിപ്പോള്‍ കൈ കഴുകുകയാണ്‌. മുണ്ടേങ്ങരയിലെ പാവപ്പെട്ട ഒരു യുവതിയെ ജിന്നിറക്കാനെന്ന പേരില്‍ പീഡിപ്പിച്ച മൗലവിക്ക്‌ തന്റെ ചികിത്സ ന്യായീകരിക്കാന്‍ അയാളുടെ നാട്ടില്‍ തന്നെ വേദിയൊരുക്കിക്കൊടുത്തവരും അത്‌ ഉദ്‌ഘാടനം ചെയ്‌ത പണ്ഡിത സഭ ജന. സെക്രട്ടറിയും മുഖ്യ പ്രഭാഷണം നടത്തിയ അഭിനവ പതി മുസ്‌ലിയാരും സിന്‍ഡിക്കേറ്റ്‌ മൗലാനയുമൊക്കെ ഇന്ന്‌ പാപം ചെയ്യാത്തവരെന്ന ലേബലില്‍ കല്ലെറിയുകയാണ്‌. ആ ജിന്ന്‌ ചികിത്സ കേരളത്തിലെ ഒരു മുഖ്യധാര പ്രസിദ്ധീകരണത്തില്‍ കവര്‍‌സ്റ്റോറിയായി വന്നപ്പോള്‍ അത്‌ കണ്ടില്ലെന്ന്‌ നടിച്ച വലിയ നേതാക്കളൊക്കെ ഇപ്പോള്‍ കരഞ്ഞ്‌ പ്രസംഗിക്കുകയാണ്‌. മര്‍കസുദ്ദഅ്‌വ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ മുജാഹിദുകളുമായി ബന്ധപ്പെട്ട വല്ല പത്രവാര്‍ത്തയും വരുമ്പോഴേക്കും, അതിനു കെ എന്‍ എമ്മുമായി ബന്ധമില്ല എന്ന്‌ വെണ്ടക്കാ പ്രസ്‌താവന തയ്യാറാക്കുന്ന മുജാഹിദ്‌ സെന്ററിലെ ബഹുമാന്യര്‍, മുജാഹിദ്‌ ജിന്ന്‌ യുവതി പീഡിപ്പിക്കപ്പെട്ടു എന്ന്‌ പുറംചട്ടയില്‍ തന്നെ പ്രദര്‍ശിപ്പിച്ച ആ വാരിക കണ്ട ഭാവം പോലും കാണിച്ചില്ല. സിഹ്‌റും കണ്ണേറും പിശാച്‌ ബാധയും ഒക്കെ ആദര്‍ശമായി കൊണ്ടുനടക്കുന്നവരാണ്‌ വെറുമൊരു വിജനപ്രദേശം പറഞ്ഞ്‌ ഉറഞ്ഞ്‌ തുള്ളുന്നത്‌. 
ഈ വിവാദത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന പലതും പത്തുവര്‍ഷം മുന്‍പ്‌ പുറത്താക്കപ്പെട്ട യഥാര്‍ഥ മുജാഹിദുകളില്‍ അല്‍പം ആശ്വാസം പകരുന്നതാണ്‌. അന്ന്‌ ഗള്‍ഫിലെ സലഫികളുടെ മന്‍ഹജും പറഞ്ഞ്‌ കോലാഹലമുണ്ടാക്കിയവരാണിപ്പോള്‍ ഗള്‍ഫ്‌ സലഫികള്‍ അല്ല നമ്മുടെ ആദര്‍ശം തീരുമാനിക്കുന്നതെന്ന്‌ ഗര്‍ജിക്കുന്നത്‌. ജംഇയ്യത്തിന്റെ തീരുമാനം ലംഘിച്ചെന്നും പറഞ്ഞ്‌ പെരുമ്പറ കൊട്ടി നടന്നവര്‍ ഇപ്പോള്‍ ചോദിക്കുന്നു, ജംഇയ്യത്തിന്റെ തീരുമാനം എന്നാല്‍ ഫുര്‍ഖാനുല്‍ അദ്വീമൊന്നുമല്ലല്ലോ എന്ന്‌! അന്ന്‌ കെ ജെ യു ഭാരവാഹികള്‍ പോലുമായ പണ്ഡിതന്മാര്‍ക്കെതിരെ സംഘടിപ്പിച്ചിരുന്ന ജംഇയ്യത്തിന്റെ വിശദീകരണയോഗങ്ങളില്‍ മുഖ്യ താരമായിരുന്നവര്‍ ഇപ്പോള്‍ പറയുന്നു, ജംഇയ്യത്തിന്റെ തീരുമാനം വിശദീകരിക്കേണ്ടത്‌ അതിന്റെ എല്ലാ അംഗങ്ങളുമാണ്‌; മൂന്നോ നാലോ ആളുകളല്ല എന്ന്‌!! 1971ലെ ഒരു സല്‍സബീല്‍ വിഷയീഭവിച്ചപ്പോള്‍ അതിന്റെ ലേഖകന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്തെഴുതിയതാണെന്ന വിശദീകരണം. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഒരാള്‍ എഴുതുന്ന രചനയിലെ പോരായ്‌മക്ക്‌ പത്തുവര്‍ഷം മുന്‍പ്‌ ഒരു ഇളവുമുണ്ടായിരുന്നില്ലല്ലൊ. 
അന്ന്‌, ഹുസൈന്‍ മടവൂരിനെ കെ എന്‍ എമ്മില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന്‌ നിബന്ധന വെക്കാനും മര്‍കസുദ്ദഅ്‌വ മുജാഹിദ്‌ സെന്ററില്‍ ലയിപ്പിക്കാനുമൊക്കെ വേദവാക്യം പോലെ കൊണ്ടുനടന്നിരുന്ന കുവൈത്തിലെ ഇഹ്‌യാഉത്തുറാസിന്റെ നിര്‍ദേശത്തിന്‌ ഇന്ന്‌ പുല്ലുവില പോലും കല്‍പ്പിക്കപ്പെടുന്നില്ല. വിജനപ്രദേശത്തെ സഹായതേട്ടം സംബന്ധിച്ച്‌, നീക്കം ചെയ്യപ്പെട്ടവരുടെ നിലപാടാണ്‌ ശരിയെന്നും അതിനാല്‍ അവരെ തിരിച്ചെടുക്കണമെന്നും അവിടെ നിന്നും നിര്‍ദേശമുണ്ടായിട്ടും അത്‌ ചവറ്റുകൊട്ടയിലെറിയുകയാണ്‌ ഇപ്പോഴത്തെ നേതൃത്വം. കെ എന്‍ എം തെരഞ്ഞെടുപ്പ്‌ കൗണ്‍സിലിനോടനുബന്ധിച്ച്‌ എറണാകുളത്ത്‌ നിന്നും ഗുണ്ടകള്‍ വന്നതിനെ ചൂണ്ടിക്കാണിച്ചത്‌ അക്കാലത്ത്‌ മഹാപാതകമായി നാക്കിട്ടടിച്ചവര്‍ തന്നെ ഇന്ന്‌ പറയുന്നു, അതേ ഗുണ്ടകളെ ഇന്നും പലയിടത്തും മുജാഹിദ്‌ സെന്ററില്‍ നിന്നും നിയോഗിക്കുന്നുവെന്ന്‌. 
അഴിഞ്ഞിലം സമ്മേളനത്തില്‍ പോലും `ഇറക്കുമതി ചെയ്‌ത' വളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നുവെന്നത്‌ പരസ്യമായ രഹസ്യം മാത്രം. എറണാകുളത്ത്‌ നടന്ന ഇവരുടെ സംസ്ഥാന സമ്മേളന നഗരിയില്‍ വര്‍ത്തമാനം പത്രത്തിന്റെ പേരെഴുതിയ ബാഗ്‌ കൈവശം വെച്ചതിന്‌ പരേതനായ യുവ പണ്ഡിതന്‍ അസ്‌ലം പൂങ്ങോടിനെ അന്ന്‌ തല്ലിച്ചതക്കുകയും ബാഗും വിലപ്പെട്ട രേഖകളും നശിപ്പിക്കുകയും ചെയ്‌തിരുന്നു. അന്ന്‌ ആ ക്രൂരകൃത്യത്തിന്‌ നേതൃത്വം നല്‍കിയവര്‍ അഴിഞ്ഞിലത്ത്‌ പരസ്‌പരം തല്ലുകയായിരുന്നു. സമ്മേളന നഗരിക്ക്‌ പുറത്തുപോലും തങ്ങളുടെ പുസ്‌തകശാല വെക്കാനാവാതെ അടിയും കൊണ്ട്‌ മടങ്ങേണ്ടി വന്നു ഒരു വിഭാഗത്തിന്‌. ഐ എസ്‌ എമ്മിനും ഹുസൈന്‍ മടവൂരിനുമെതിരില്‍ വിദേശങ്ങളിലേക്കയച്ച കത്തുകള്‍ അന്നത്‌ കൊണ്ടുപോയിക്കൊടുത്തവര്‍ക്കും പിന്തുണച്ചവര്‍ക്കുമൊക്കെ ഇപ്പോള്‍ വേണ്ടില്ലായിരുന്നുവെന്ന്‌ തോന്നുന്നുണ്ടത്രെ.
ചുരുക്കത്തില്‍, കുറേ നന്മകള്‍ ചെയ്‌തെന്ന്‌ പറഞ്ഞ്‌ തങ്ങളുടെ യുവജന പ്രസ്ഥാനത്തെ പിരിച്ച്‌ വിട്ടവര്‍ ഇന്ന്‌ ശിര്‍ക്കുള്‍പ്പെടെയുളള സകല തിന്മകളും സ്വന്തം പാളയത്തില്‍ അടിഞ്ഞ്‌ കൂടി ഉറക്കം നഷ്‌ടപ്പെട്ട നിലയിലാണിപ്പോള്‍. ഉപ്പ്‌ തിന്നവന്‍ വെള്ളം കുടിക്കട്ടെ. വിതച്ചത്‌ കൊയ്യട്ടെ. സത്യാദര്‍ശത്തിന്റെ ധ്വജവാഹകര്‍ മുന്നോട്ട്‌.

1 comments:

അച്ചടക്കലംഘനം 2002ലോ 2012ലോ?

അച്ചടക്കലംഘനം 2002ലോ 2012ലോ?

കെ പി സകരിയ്യ
2002 ആഗസ്‌ത്‌ 12 ഞായര്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഇതപര്യന്തമുള്ള ചരിത്രത്തിലെ ഒരു `കറുത്ത ഞായര്‍' ആയിരുന്നു. അന്നായിരുന്നു ഇസ്വ്‌ലാഹീ ചരിത്രത്തിലെ ഏറ്റവും അപക്വമായ തീരുമാനം പുറത്തുവന്നത്‌. ദീര്‍ഘദൃഷ്‌ടിയില്ലാത്ത, പക്വതയില്ലാത്ത, അസഹിഷ്‌ണുക്കളായ ഒരു സംഘം ആളുകളുടെ വലയത്തില്‍ പെട്ട്‌ അന്ധരായിത്തീര്‍ന്ന ഒരു നേതൃത്വത്തിന്റെ `ചരിത്രപരമായ വങ്കത്ത'ത്തിന്‌ സാക്ഷ്യംവഹിച്ച ദിനം. പ്രസ്ഥാനത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ആദര്‍ശസ്‌നേഹികളെ ഏറെ വേദനിപ്പിച്ച ദിനം. അത്‌ ആഹ്ലാദത്തിന്റെ ആഘോഷത്തിന്റെ ദിനമായി ആമോദം കൊണ്ടവരുണ്ടായിരുന്നു.ഹുസൈന്‍ മടവൂരിന്റെയും അബ്‌ദുസ്സലാം സുല്ലമിയുടെയും രക്തംകൊണ്ടു ഹോളിയാഘോഷിച്ചവരായിരുന്നു അവര്‍. ഐ എസ്‌ എമ്മിനെതിരെ ആരോപണങ്ങളുടെ മുള്ളുമാലകള്‍ കൊണ്ട്‌ ഹാരമണിയിച്ചവരായിരുന്നു അവര്‍. അപ്രതിരോധ്യവും അതിശക്തവുമായിരുന്ന ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ അജയ്യമായ മേനിയില്‍ അസൂയയുടെയും ആരോപണങ്ങളുടെയും കഠാര കുത്തിയിറക്കി ഇതിനെ തുണ്ടംതുണ്ടമാക്കിയവരും അതുകണ്ട്‌ അതിന്‌ ചുറ്റിലും ആനന്ദനൃത്തം ചവിട്ടിയവരും ഒരേ ഗാനത്തിന്റെ ഈരടികള്‍ ഒന്നിച്ചുപാടുന്നവരായിരുന്നു.
ഇന്നവരുടെ ചുവടുകളും ഗാനങ്ങളും ഭിന്നങ്ങളായിത്തീര്‍ന്നിരിക്കുന്നു. ആക്ഷേപഹാസ്യത്തിന്റെ അലമാലകളുതിര്‍ക്കുന്ന തീവ്രഗര്‍ജനങ്ങളായി ആ ഗാനങ്ങള്‍ രൂപപ്പെട്ടിരിക്കുന്നു. അന്നത്തെ `സംവിധായകനും ഗായകനും' ഇന്ന്‌ വിമാനങ്ങളില്‍ പാറിവരുമ്പോള്‍ പണ്ടത്തെ പച്ചപരവതാനികളോ പ്രൗഢോജ്വല സ്വീകരണങ്ങളോ കാണാനില്ല. കൈകാലുകള്‍ നഷ്‌ടപ്പെട്ട്‌ `വാസവ ദത്ത'യെപ്പോലെ ഇവരെല്ലാം തെരുവോരങ്ങളില്‍ കിടന്ന്‌ കാരുണ്യത്തിനായി യാചിക്കുകയാണ്‌. `ധൃതരാഷ്‌ട്രരെ'പ്പോലെ അന്ധരായിത്തീര്‍ന്ന നേതൃത്വം `മിമ്പറിലുള്ളവര്‍ താഴെയും താഴെയുള്ളവര്‍ മിമ്പറിലും കയറട്ടെ' എന്ന്‌ വിലാപ സംഘഗാനം പാടുകയാണ്‌. നബി(സ) പറഞ്ഞെതത്ര വാസ്‌തവം: ``മര്‍ദിതന്റെ പ്രാര്‍ഥനയെ സൂക്ഷിക്കുക. അവന്റെയും അല്ലാഹുവിന്റെയും ഇടയില്‍ മറയില്ല.'' (ബുഖാരി 2448)
ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ വെട്ടിമുറിച്ച ദിനം അന്നത്തെ കെ എന്‍ എം ജനറല്‍ സെക്രട്ടറിയായിരുന്ന എ പി അബ്‌ദുല്‍ഖാദിര്‍ മൗലവി മാധ്യമത്തിന്‌ നല്‍കിയ അഭിമുഖം വീണ്ടും വായിക്കുന്നത്‌ ഈ സന്ദര്‍ഭത്തില്‍ ഏറെ കരണീയമാണ്‌. മാധ്യമം പ്രതിനിധി അദ്ദേഹത്തോട്‌ ചോദിച്ചു. ``ഇപ്പോള്‍ രൂപവത്‌കരിച്ച ഐ എസ്‌ എമ്മിന്റെ അഡ്‌ഹോക്ക്‌ കമ്മിറ്റിയും ഇതേ പാതയില്‍ നീങ്ങില്ലെന്നതിന്‌്‌ എന്താണുറപ്പ്‌?
എ പി: `വിശ്വാസിയെ ഒരേ മാളത്തില്‍ നിന്ന്‌ രണ്ടുതവണ പാമ്പുകടിക്കില്ലെന്നാണ്‌ പ്രമാണം. അനുഭവത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ട്‌ ഐ എസ്‌ എമ്മിനെ കെ എന്‍ എമ്മിന്റെ ശിക്ഷണത്തിലും മാര്‍ഗനിര്‍ദേശത്തിലും പോഷക സംഘടനയായി തന്നെ നിലനിര്‍ത്തുമെന്ന്‌ ചുരുക്കം'
ഈ വിശദീകരണം ഇന്നത്തെ സാഹചര്യത്തില്‍ പല ചോദ്യങ്ങളുമുയര്‍ത്തുന്നു. എ പിയുടെ വാദപ്രകാരം ഇവിടെ രണ്ടാം തവണ പാമ്പുകടിയേറ്റിരിക്കുന്നു. ഇതിനെ എങ്ങനെ വിശദീകരിക്കും. അനുഭവപാഠം മുന്‍നിര്‍ത്തി അച്ചടക്കമുള്ള അഡ്‌ഹോക്കിനെ നിയോഗിച്ചവര്‍ക്ക്‌ കിട്ടിയ തിരിച്ചടി വിലയിരുത്തി നേരത്തെ ചെയ്‌തുപോയ തെറ്റുകള്‍ തിരുത്തി പശ്ചാത്തപിക്കുകയല്ലേ വേണ്ടത്‌.
2002ല്‍ പുറംതള്ളിയ കെ കെ മുഹമ്മദ്‌ സുല്ലമി, സി പി ഉമര്‍ സുല്ലമി, ഹുസൈന്‍ മടവൂര്‍, അബ്‌ദുസ്സലാം സുല്ലമി, മുഹമ്മദ്‌ കുട്ടശ്ശേരി, ഐ എസ്‌ എമ്മിന്റെ അന്നത്തെ നേതൃത്വത്തിലുണ്ടായിരുന്ന ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക്‌ ആദര്‍ശ വ്യതിയാനം വന്നുവെന്ന ആരോപണം പിന്‍വലിച്ചു മാപ്പുപറയേണ്ടതല്ലേ? സംഘടനക്കകത്ത്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില അപചയങ്ങള്‍ മാന്യമായി ചൂണ്ടിക്കാണിച്ചതിനാല്‍ അവരെ ഒതുക്കാനും നിശ്ശബ്‌ദരാക്കാനും ഉന്മൂലനം ചെയ്യാനും ചില `സഹോദരങ്ങള്‍' മെനഞ്ഞുണ്ടാക്കിയ വ്യാജമായിരുന്നില്ലേ വ്യതിയാനാരോപണം. ആ ആരോപണ പ്രചാരണത്തിന്‌ വേദിയൊരുക്കിയതും ഒത്താശകള്‍ ചെയ്‌തുകൊടുത്തതും അവര്‍ക്കൊപ്പം നിന്ന്‌ അത്‌ ആവര്‍ത്തിച്ചുരുവിട്ടതും കടുത്ത പാതകമായിരുന്നില്ലേ? അപരാധങ്ങള്‍ തിരുത്താതിരിക്കുന്നത്‌ ക്ഷന്തവ്യമാണോ?
2002 ജൂലൈ 30നാണ്‌ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍: ആരോപണങ്ങളും മറുപടിയും എന്ന പേരില്‍ 180 പേജ്‌ വരുന്ന ഒരു പുസ്‌തകം ഐ എസ്‌ എം പ്രസിദ്ധീകരിച്ചുവെന്ന ഒരു `വമ്പന്‍കുറ്റം' ചാര്‍ത്തിക്കൊണ്ട്‌ ഐ എസ്‌ എമ്മിനെ പിരിച്ചുവിടാതിരിക്കാന്‍ വല്ല കാരണവും ബോധിപ്പിക്കണമെങ്കില്‍ അറിയിക്കാമെന്ന്‌ `തിട്ടൂരം' കുറിച്ചുകൊണ്ടുള്ള ഷോക്കോസ്‌ നോട്ടീസ്‌ പുറപ്പെടുവിച്ചത്‌ അതില്‍ ഉന്നയിച്ചിരുന്ന മറ്റു `കുറ്റകൃത്യ'ങ്ങള്‍ താഴെ പറയുന്നവയായിരുന്നു: അല്‍മനാര്‍ ഹജ്ജ്‌ സെല്ലും ഫാമിലി സെല്ലും രൂപീകരിച്ചു, ഐ എസ്‌ എം പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു, അത്തൗഹീദ്‌ ദൈ്വമാസിക പ്രസിദ്ധീകരിച്ചു, നേതൃത്വത്തെ അവഗണിച്ചു, ആക്ഷേപിച്ചു!
ഈ കത്തിന്‌ 2002 ജൂലൈ 12ന്‌ ഐ എസ്‌ എം വിശദീകരണം നല്‌കിക്കൊണ്ടുള്ള മറുപടിക്കത്ത്‌ നല്‌കി. പ്രസിദ്ധീകരിക്കപ്പെട്ട ആ കത്ത്‌ കൈവശമുള്ളവര്‍ ഒന്നുകൂടി എടുത്തുവായിച്ചുനോക്കുക. എത്ര പക്വവും ബഹുമാനപൂര്‍വകവുമാണ്‌ ആ കത്തിലെ വരികള്‍ എന്ന്‌ ആര്‍ക്കും ബോധ്യപ്പെടും. എന്നാല്‍ `വിനാശകാലേ വിപരീത ബുദ്ധി'യെന്ന്‌ പറയാറുള്ളത്‌ അര്‍ഥവത്താക്കിക്കൊണ്ട്‌ 2002 ആഗസ്‌ത്‌ 12ന്‌ ഐ എസ്‌ എമ്മിനെ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകൊണ്ടും പുതിയ അഡ്‌ഹോക്കിനെ അവരോധിച്ചതായി അറിയിച്ചുകൊണ്ടും `തിട്ടൂരം' പുറത്തിറക്കുകയുണ്ടായി.
അന്ന്‌ ഐ എസ്‌ എമ്മിന്റെ സാരഥ്യത്തിലുണ്ടായിരുന്ന അച്ചടക്ക ലംഘനം കാണിച്ചവര്‍ ആരായിരുന്നുവെന്നും അഡ്‌ഹോക്ക്‌ ആയി നിയോഗിക്കപ്പെട്ട അച്ചടക്കമുള്ളവര്‍ ആരായിരുന്നുവെന്നും അറിയുന്നത്‌ കൗതുകകരമാണ്‌.
അബൂബക്കര്‍ കാരക്കുന്ന്‌ (പ്രസിഡന്റ്‌), പി മുസ്‌തഫ ഫാറൂഖി (ജന. സെക്രട്ടറി) എന്‍ എം അബ്‌ദുല്‍ജലീല്‍ (ട്രഷറര്‍), അബ്‌ദുല്‍ ഹസീബ്‌ മദനി, എം മുഹമ്മദ്‌ ത്വയ്യിബ്‌ സുല്ലമി, എ ടി ഹസന്‍ മദനി, എന്‍ കെ അഹ്‌മദ്‌ മദനി (വൈ.പ്രസിഡന്റ്‌), കെ പി സകരിയ്യ, പി എന്‍ അബ്‌ദുല്‍ അഹദ്‌ മദനി, കെ എന്‍ സുലൈമാന്‍ മദനി (സെക്രട്ടറി)
വിശ്വസ്‌തരും അച്ചടക്കമുള്ളവരും ആദര്‍ശ നിഷ്‌ഠയുള്ളവരുമായി നിയോഗിക്കപ്പെട്ട അഡ്‌ഹോക്ക്‌ താഴെ പറയുന്നവരായിരുന്നു: സയ്യിദ്‌ മുഹമ്മദ്‌ ശാക്കിര്‍ (പ്രസിഡന്റ്‌), ഡോ. അബൂബക്കര്‍ കടവത്തൂര്‍, കെ കെ സകരിയ്യാ സ്വലാഹി, ഡോ. സുല്‍ഫിക്കര്‍ അലി, എന്‍ കെ താഹ എറണാകുളം (വൈസ്‌ പ്രസിഡന്റ്‌), സി പി സലീം (ജന.സെക്രട്ടറി), നാസിര്‍ ബാലുശ്ശേരി, ഹാരിസുബ്‌നു സലീം, നബീല്‍ രണ്ടത്താണി (സെക്രട്ടറി), അര്‍ഷദ്‌ അരീക്കോട്‌ (ട്രഷറര്‍)
ആദര്‍ശ നിഷ്‌ഠരും നേതൃത്വത്തെ അനുസരിക്കുന്നവരും അച്ചടക്കമുള്ളവരുമായ ഏറ്റവും നല്ല ഭാരവാഹികളുടെ ഒരു ടീം. ഇതില്‍ ഓരോരുത്തരും നേതൃത്വത്തിന്‌ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ആദരവും അംഗീകാരവും ഏവര്‍ക്കും അറിവുള്ളതാണല്ലോ.
ഇതോടൊപ്പം ആദര്‍ശസംബന്ധമായ വിശകലനമടങ്ങിയ ഒരു പുസ്‌തകം ഐ എസ്‌ എം പ്രസിദ്ധീകരിച്ചുവെന്നാരോപിച്ച്‌ നടപടിക്ക്‌ മുതിര്‍ന്നവര്‍ക്ക്‌ മുമ്പില്‍ ലഘുലേഖകളുടെ, നോട്ടീസുകളുടെ, ഫെയ്‌സ്‌ബുക്‌ ആക്രമണങ്ങളുടെ, നെറ്റ്‌ പ്രഭാഷണ പടയോട്ടങ്ങളുടെ പേമാരി പെയ്‌തിറങ്ങിക്കൊണ്ടിരിക്കുന്നു. അത്തൗഹീദ്‌ ദൈ്വമാസികയുടെ ഒരു വരികൊണ്ടു പോലും സംഘടനയ്‌ക്ക്‌ ഒരു പോറലുമേറ്റിട്ടില്ല. ഇസ്വ്‌ലാഹ്‌ മാസിക പ്രസവിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശ വൈകല്യങ്ങളുടെ കലവറ കണ്ടിട്ടും നമ്മുടെ സഹോദരങ്ങള്‍ക്ക്‌ അവരുടെ തെറ്റുകള്‍ ഏറ്റുപറയാനായില്ലേ? ഒരു അല്‍മനാര്‍ ഹജ്ജ്‌ സെല്ലിനുപകരം ഹജ്ജ്‌ സെല്ലുകളുടെ തന്നെ ചാകര കണ്ട്‌ കണ്ണ്‌ തള്ളിയിരിക്കുന്നവര്‍ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ എത്ര ബാലിശമായിരുന്നുവെന്ന്‌ ആലോചിച്ചിരുന്നുവെങ്കില്‍! കൂര്‍ത്തു മൂര്‍ത്ത കൂരമ്പുകളടങ്ങുന്ന വാക്കുകള്‍ നെഞ്ചില്‍ വന്ന്‌ തറക്കുമ്പോഴെങ്കിലും അച്ചടക്കമില്ലെന്നാരോപിച്ചു സിമിയെപ്പോലെ ഒന്നുമല്ലാതാക്കുമെന്ന്‌ പ്രഖ്യാപിച്ച്‌, പുറംതള്ളിയ ആദര്‍ശനിഷ്‌ഠരും പക്വമതികളുമായ പഴയ സുഹൃത്തുക്കളെക്കുറിച്ച്‌ ഓര്‍ക്കുക. സ്വയം `സീറോ'യിലേക്ക്‌ കുതിക്കുമ്പോഴെങ്കിലും തിരിച്ചറിവിന്റെ വിവേകം നഷ്‌ടപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക.

0 comments:

സുറൂറിസം വിസ്‌മൃതമായ ഒരു വാക്ക്‌

സുറൂറിസം വിസ്‌മൃതമായ ഒരു വാക്ക്‌

ഡോ. ഹുസൈന്‍ മടവൂര്‍
കേരളത്തിലെ മുജാഹിദ്‌ പ്രസ്ഥാനത്തിലുണ്ടായ പിളര്‍പ്പിന്‌ കളമൊരുക്കിയത്‌ ആദര്‍ശ വ്യതിയാന ആരോപണമായിരുന്നല്ലോ? അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും ആദര്‍ശവും തദനുസരിച്ചുള്ള നയനിലപാടുകളും സ്വീകരിച്ചുപോരുന്ന ഈ പ്രസ്ഥാനത്തെ ഇഖ്‌വാനിസത്തിലേക്കും സുറൂറിസത്തിലേക്കും നയിക്കുന്നതാണ്‌ എന്റെ പ്രവര്‍ത്തനശൈലി എന്ന്‌ ആരോപിക്കപ്പെട്ടു.ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെയും സുറൂറികളുടെയും വിദേശത്തുള്ള പണ്ഡിതരും നേതാക്കളുമായ അബ്‌ദുര്‍റഹ്‌മാന്‍ അല്‍ഖാലിക്‌, നാസ്വിര്‍ അല്‍ ഉമര്‍, സഫര്‍ അല്‍ഹവാലി, ആമ്മദ്‌ അല്‍ ഖറനി തുടങ്ങിയവരുമായി എനിക്കുള്ള ബന്ധം ഇസ്വ്‌ലാഹീ ആദര്‍ശത്തില്‍ നിന്ന്‌ ഞാന്‍ വ്യതിചലിച്ചതിന്റെ തെളിവായി പറഞ്ഞു. ഇങ്ങനെ ആരോപണമുയര്‍ന്ന സന്ദര്‍ഭത്തില്‍ മറുപക്ഷത്തെ സംസ്ഥാനനേതാക്കളായ എ പി അബ്‌ദുല്‍ ഖാദര്‍ മൗലവി, ടി പി അബ്‌ദുല്ലക്കോയ മദനി തുടങ്ങിയവരെ സമീപിച്ചു. വിദേശത്ത്‌ നമുക്ക്‌ ബന്ധപ്പെടാന്‍ പാടില്ലാത്തതും സംഘടനയുടെ നയനിലപാടുകള്‍ക്ക്‌ വിരുദ്ധമായവര്‍ ആരൊക്കെയാണ്‌ എന്ന്‌ അന്വേഷിച്ചു. ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍, സുറൂറികള്‍ തുടങ്ങിയ സംഘടനകളെക്കുറിച്ച്‌ അവരൊന്നും പറഞ്ഞില്ല. ഇന്നിപ്പോള്‍ ആ പേരുകള്‍ പോലും എവിടെയും ഉയര്‍ന്നുകേള്‍ക്കുന്നില്ല.
മക്കയില്‍ ഞാന്‍ പഠിക്കുന്ന സമയത്ത്‌ എഴുതിയ നമസ്‌കാരം ലഘുപഠനം എന്ന കൃതിയില്‍ ശൈഖ്‌ ഇബ്‌നുബാസിന്റെ അഭിപ്രായം ഉദ്ധരിച്ചുകൊണ്ട്‌ തറാവീഹ്‌ നമസ്‌കാരത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ തര്‍ക്കിക്കേണ്ടതില്ല എന്ന പരാമര്‍ശം വിവാദത്തിനിടയാക്കി. എന്നാല്‍ ഈ കൃതി എഴുതി വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ ഇങ്ങനെ എഴുതിയതിനെ ചൊല്ലി അഭിപ്രായ ഭിന്നതയുണ്ടാകുന്നത്‌. തറാവീഹ്‌ പോലുള്ള നമസ്‌കാരത്തിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ കണിശതയില്ലാത്തത്‌ ആദര്‍ശ വ്യതിയാനമായി ആരോപിക്കപ്പെട്ടു. ഈ കൃതി വായിച്ച്‌ സൂക്ഷ്‌മ പരിശോധന നടത്തിയിരുന്നത്‌ അബ്‌ദുസ്സമദ്‌ അല്‍കാതിബായിരുന്നു. ആ സമയത്തൊന്നും ചൂണ്ടിക്കാണിച്ചിട്ടില്ലാത്ത കാര്യം ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ഐ എസ്‌ എം ഭാരവാഹിയായ സമയത്ത്‌ ആദര്‍ശവിഷയങ്ങള്‍ പ്രബോധനം ചെയ്യുന്നതു പോലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്‌ പ്രസ്ഥാനത്തിന്റെ ആദര്‍ശത്തില്‍ നിന്നുള്ള വ്യതിയാനമായി ആരോപിക്കപ്പെട്ടു. ഇഖ്‌വാനുല്‍ മുസ്‌ലിമീന്‍ എന്ന സംഘടനയുമായുള്ള തുറന്ന ബന്ധമാണ്‌ ഇത്‌ കാണിക്കുന്നതെന്ന്‌ പറഞ്ഞവര്‍ തങ്ങളുടെ സംഘടനയെ `വമി'യില്‍ രജിസ്റ്റര്‍ ചെയ്‌തു. ആള്‍ ഇന്ത്യ അഹ്‌ലെ ഹദീസ്‌, എ ഡബ്ല്യൂ എച്ച്‌ തുടങ്ങിയ സംഘടനകളൊക്കെ വമിയില്‍ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌. റാബിതത്തുല്‍ ആലമില്‍ ഇസ്‌ലാമി എന്ന പണ്ഡിതസംഘടനയില്‍ കെ എന്‍ എം, കെ ജെ യു തുടങ്ങിയ സംഘടനകള്‍ക്കൊക്കെ അംഗത്വം ഉണ്ട്‌.
പ്രസ്ഥാനം പിളരുന്നതിന്‌ മുമ്പുതന്നെ പണ്ഡിതരായ ചെറിയമുണ്ടം അബ്‌ദുല്‍ ഹമീദ്‌ മദനി, കെ കെ മുഹമ്മദ്‌ സുല്ലമി, എ അബ്‌ദുസ്സലാം സുല്ലമി തുടങ്ങിയവര്‍ക്ക്‌ ചില വിഷയങ്ങളിലുള്ള വീക്ഷണങ്ങളും അഭിപ്രായങ്ങളും ആദര്‍ശ വ്യതിയാനത്തിന്‌ കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടു.
ആദര്‍ശ വ്യതിയാന ആരോപണം നടത്തി ഈ സംഘടനയെ പിളര്‍ത്താന്‍ നാവും തൂലികയും ഉപയോഗപ്പെടുത്തിയവരും അതിന്‌ ഒത്താശ ചെയ്‌തുകൊടുത്ത നേതൃത്വവും ഇന്ന്‌ എവിടെ എത്തിനില്‌ക്കുന്നു എന്ന്‌ കൂടുതല്‍ വിശദീകരിക്കേണ്ടതില്ല.
(തയ്യാറാക്കിയത്‌: സി കെ റജീഷ്‌)

0 comments:

പ്രബോധനത്തിന്റെ കാവ്യസരണി

പ്രബോധനത്തിന്റെ കാവ്യസരണി

- അഭിമുഖം -
മൂസാ വാണിമേല്‍ / ഇസ്‌മാഈല്‍ മടാശ്ശേരി
പക്ഷാഘാതവും പ്രായാധിക്യത്തിന്റെ മറ്റു അവശതകളും ശരീരത്തെ തളര്‍ത്തിയെങ്കിലും ആദര്‍ശംതുടിക്കുന്ന മനസ്സുമായാണ്‌ മൂസാ മൗലവി സംസാരമാരംഭിച്ചത്‌. മൗലവിക്ക്‌ നല്ല സുഖമില്ലെന്നും സംസാരിക്കാന്‍ പ്രയാസമുണ്ടെന്നും അറിഞ്ഞപ്പോള്‍ അല്‌പം മടിച്ചു കൊണ്ടാണ്‌ ഒരു വൈകുന്നേരം അദ്ദേഹത്തിന്റെ വീട്ടിലേക്ക്‌ പോയത്‌. ശബാബിന്‌ വേണ്ടി കുറച്ചു കാര്യങ്ങളറിയാന്‍ വന്നതാണെന്ന്‌ പറഞ്ഞപ്പോള്‍ ഊര്‍ജസ്വലതയോടെ അദ്ദേഹം സംസാരിച്ചുതുടങ്ങി. ആദര്‍ശപ്രചരണത്തിനായി കവിതകളും കഥാപ്രസംഗങ്ങളും നാടകങ്ങളും സംഗീതനാടകങ്ങളും എഴുതിയ മൗലവിക്ക്‌ സ്വന്തമായി ഗാനമേളട്രൂപ്പ്‌ വരെ ഉണ്ടായിരുന്നു. മുസ്‌ലിം നവോത്ഥാനരംഗത്ത്‌ അര നൂറ്റാണ്ടിലധികം കാലത്തെ അനുഭവസമ്പത്തുള്ള മൗലവിയെ കേരളത്തിലെ തൗഹീദി പ്രസ്ഥാനം ഇന്നെത്തി നില്‍ക്കുന്ന ദുരവസ്ഥ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്‌.
പഴയകാല പ്രവര്‍ത്തനങ്ങള്‍ പറയാമോ?
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അരങ്ങ്‌ തകര്‍ക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്‌. വാണിമേല്‍ എം യു പി സ്‌കൂളില്‍ നിന്നും ചെറുമോത്ത്‌ യു പി സ്‌കൂളില്‍ നിന്നും പ്രൈമറി പഠനം പൂര്‍ത്തിയാക്കിയതിന്‌ ശേഷം ബന്ധുവും പണ്ഡിതനുമായ കെ മൊയ്‌തു മൗലവി ചിയ്യൂരില്‍ നടത്തിവന്ന ദര്‍സിലായിരുന്നു മതപഠനം. മൂന്ന്‌ വര്‍ഷക്കാലം അവിടെ പഠനം തുടര്‍ന്നു. നവോത്ഥാനചിന്തകളില്‍ അക്കാലത്ത്‌ തന്നെ ആകൃഷ്‌ടനായിരുന്നു. അതിന്‌ ശേഷം അരീക്കോട്‌ സുല്ലമുസ്സലാമിലും പുളിക്കല്‍ മദീനത്തുല്‍ ഉലുമിലും പഠിച്ചു. ഞാനുള്‍പ്പെടെ മൗദൂദി സാഹിബിന്റെ ആശയങ്ങളില്‍ ആകൃഷ്‌ടരായ നിരവധി പേര്‍ അന്നവിടെ ഉണ്ടായിരുന്നു. അതിനാല്‍ കുറഞ്ഞ കാലയളവിലേ ഇവിടങ്ങളില്‍ പഠനംതുടരാന്‍ സാധിച്ചുള്ളൂ. മര്‍ഹും കെ സി അബ്‌ദുല്ല മൗലവി, ടി മുഹമ്മദ്‌ മൗലവി തുങ്ങിയവരായിരുന്നു അധ്യാപകര്‍. താമസിയാതെ ഞങ്ങളില്‍ പലര്‍ക്കും അവിടംവിട്ട്‌ പോകേണ്ടി വന്നു. ഉമറാബാദിലായിരുന്നു പിന്നീട്‌ പഠനം നടത്തിയത്‌. ആലിയ അറബിക്കോളെജിലും രണ്ട്‌ വര്‍ഷത്തോളം പഠിച്ചു. തിരൂരങ്ങാടിക്കടുത്തുള്ള കൊടിഞ്ഞിയില്‍ ടി മുഹമ്മദ്‌ സാഹിബിന്റെ നേതൃത്വത്തില്‍ നടത്തിയ ദര്‍സില്‍ വര്‍ഷങ്ങളോളം ജോലി ചെയ്‌തിരുന്നു.
ജമാഅത്തെ ഇസ്‌ലാമിയുമായി അടുത്തതെങ്ങനെ?
ഏകദൈവ വിശ്വാസത്തിലൂന്നി അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാടുള്ള ഞങ്ങളില്‍ പലരും അന്ന്‌ മൗദൂദി സാഹിബിന്റെ ചിന്തകളില്‍ ആകൃഷ്‌ടരായി. ടി മുഹമ്മദ്‌ സാഹിബുമായുള്ള ആത്മബന്ധമാണ്‌ എന്നെ ജമാഅത്തെ ഇസ്‌ലാമിയുമായി കൂടുതല്‍ അടുപ്പിച്ചത്‌. അദ്ദേഹത്തിന്റെ ഇബാദത്ത്‌ എന്ന പുസ്‌തകത്തിന്റെ മുഖവുര എഴുതിയത്‌ ഞാനായിരുന്നു. ഈ ബന്ധമാണ്‌ പിന്നീട്‌ ജമാഅത്തെ ഇസ്‌ലാമിയുടെ മുഖപത്രമായ പ്രബോധനത്തില്‍ ജോലിചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്‌. മൂന്നുവര്‍ഷത്തോളം ഞാന്‍ പ്രബോധനത്തില്‍ ജോലിചെയ്‌തിരുന്നു. ഖുര്‍ആന്‍, ഹദീസ്‌ സംബന്ധമായി നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആശയതലത്തില്‍ നിരവധി പോരായ്‌മകളും വൈരുധ്യങ്ങളും ജമാഅത്തെ ഇസ്‌ലാമിയുടെ വാദങ്ങളില്‍ എനിക്ക്‌ മനസ്സിലാക്കാന്‍ സാധിച്ചു. അങ്ങനെ ജമാഅത്തുമായി ഞാന്‍ അകലാന്‍ തുടങ്ങി.
എഴുത്തുകാന്‍ എന്ന നിലയില്‍ തുടക്കം എങ്ങനെയായിരുന്നു?
പഠിക്കുന്നകാലത്ത്‌ തന്നെ എഴുത്തില്‍ താല്‍പര്യമുണ്ടായിരുന്നു. സുല്ലമുസ്സലാമില്‍ പഠിക്കുമ്പോള്‍ സത്യദൂതന്‍ എന്ന പേരില്‍ ഒരു നാടകമെഴുതിയിരുന്നു. മര്‍ഹും കെ കെ ജമാലുദ്ദീന്‍ മൗലവിയുടെ ഇസ്‌ലാമിക സാഹിത്യരചനകള്‍ എന്നില്‍ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ഇതിനിടെ നിരവധി ഇസ്‌ലാമികഗാനങ്ങള്‍ എഴുതി. മുസ്‌ലിംലീഗ്‌ പിളര്‍ന്നപ്പോള്‍ ഒരു കോണ്‍ഗ്രസ്സ്‌ അനുഭാവിയായിരുന്നെങ്കിലും എന്റെ മനസ്സ്‌ സി എച്ച്‌ മുഹമ്മദ്‌ കോയയോടൊപ്പമായിരുന്നു. അഖിലേന്ത്യാലീഗിനെ എതിര്‍ത്തുകൊണ്ട്‌ മുച്ചാബി എന്ന തൂലികാനാമത്തില്‍ നിരവധി രാഷ്‌ട്രീയഗാനങ്ങള്‍ എഴുതി. ഇതിന്റെ ആയിരക്കണക്കിന്‌ കോപ്പികള്‍ അന്ന്‌ വിറ്റുപോയിരുന്നു.
മറ്റു സാഹിത്യസൃഷ്‌ടികള്‍?
ജനങ്ങളെ ബോധവല്‍കരിക്കാനുള്ള ശക്തമായ ഒരു മാധ്യമം എന്ന നിലയില്‍ കഥാപ്രസംഗത്തെയാണ്‌ അന്ന്‌ ഞാന്‍ ഉപയോഗിച്ചിരുന്നത്‌. ഇബ്‌റാഹിം നബി(അ)യുടെ ത്യാഗോജ്വല ജീവിതം ഇതിവൃത്തമാക്കി രചിച്ച ത്യാഗത്തിന്റെ ബലിപീഠത്തില്‍ എന്ന കഥാപ്രസംഗം അന്ന്‌ പ്രശസ്‌തമായിരുന്നു. നിരവധി വേദികളില്‍ അവതരിപ്പിച്ച പ്രസ്‌തുത കഥാപ്രസംഗം പുസ്‌തകരുപത്തിലും പ്രസിദ്ധീകരിച്ചിരുന്നു. അതു പോലെ അബൂബക്കര്‍ സിദ്ദീഖിന്റെയും ഉമറിന്റെയും (റ) കഥകള്‍ പറയുന്ന അജ്ഞാതനായ അശ്വാരൂഢന്‍, ജൂതപ്രമാണി തുടങ്ങിയ കഥാപ്രസംഗങ്ങളും അന്ന്‌ നിരവധി വേദികളില്‍ അവതരിപ്പിക്കുകയുണ്ടായി.
ഇതിന്‌ പുറമെ സാമൂഹ്യ ഉച്ചനീചത്വങ്ങള്‍ക്കെതിരെ നിരവധി രചനകള്‍ നടത്തിയിരുന്നു. പണക്കാരുടെ വീട്ടില്‍ പോയി ഫിത്വ്‌ര്‍ സകാത്ത്‌ വാങ്ങുന്നതിനെതിരെ എഴുതിയ ഇന്നും നോമ്പാണോ ഉമ്മാ എന്ന കഥ അന്ന്‌ എറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നക്‌സല്‍ ബാരി എന്ന പേരില്‍ ഒരു നാടകവും പാപത്തിന്റെ ഫലം എന്ന സംഗീതശില്‍പവും തയ്യാറാക്കി. ചന്ദ്രിക പത്രത്തില്‍ ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു. കൂടാതെ അല്‍ മുര്‍ശിദ്‌, അല്‍ഫാറൂഖ്‌, നിരീക്ഷണം, പ്രധാനം തുടങ്ങിയ അന്നത്തെ ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതാറുണ്ടായിരുന്നു.
അരീക്കോട്‌ നിന്ന്‌ ശബാബ്‌ കോഴിക്കോട്‌ സംഗീത്‌ ലോഡ്‌ജിലേക്ക്‌ മാറിയപ്പോള്‍ ഒരു വര്‍ഷത്തോളം പത്രാധിപരായി പ്രവൃത്തിച്ചു. അക്കാലയളവില്‍ ഹദീസ്‌ പംക്തി കൈകാര്യം ചെയ്‌തത്‌ ഞാനായിരുന്നു. അല്‍മനാറില്‍ ഏഴുവര്‍ഷം പത്രാധിപരായി ജോലി ചെയ്‌തു. ചില ലക്കങ്ങളില്‍ എം വി, ഇബ്‌നു അബ്‌ദില്ല തുടങ്ങി തൂലികാനാമങ്ങളില്‍ അഞ്ചോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. നാദാപുരത്തിന്റെ മുസ്‌ലിംചരിത്രം വ്യക്തമാക്കുന്ന നിരവധി രചനകള്‍ നടത്തി. നാദാപുരത്തെ സംഭവങ്ങള്‍ക്ക്‌ പിന്നിലെ സാമൂഹ്യവശങ്ങളെ കുറിച്ച്‌ പഠിക്കാന്‍ പലരും ബന്ധപ്പെടാറുണ്ടായിരുന്നു. കുറ്റിപ്പുറം, പാലക്കാട്‌, പിലാത്തറ സമ്മേളന സുവനീറുകളുടെ ചുമതലയും വഹിച്ചിരുന്നു.
പ്രബോധന രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌?
തൗഹീദി പ്രബോധനരംഗത്ത്‌ നിരവധി പ്രഭാഷണങ്ങള്‍ നടത്തി. പൗരോഹിത്യവും യഥാസ്ഥിതികത്വവുമായിരുന്നു അന്നത്തെ പ്രധാന വെല്ലുവിളി. ആദര്‍ശ പ്രബോധന വഴിയിലെ കല്ലും മുള്ളും നിറഞ്ഞപാത പ്രബോധകര്‍ക്ക്‌ നീറുന്ന അനുഭവമായിരുന്നു. യാഥാസ്ഥിതികരുടെ ഭാഗത്ത്‌ നിന്നുള്ള കടുത്ത എതിര്‍പ്പുകളും വെല്ലുവിളികളും നേരിടേണ്ടി വന്നിട്ടുണ്ട്‌. 1984ല്‍ വാണിമേല്‍ എം യു പി സ്‌കൂളില്‍ നിന്നും വിരമിച്ച ശേഷം മുഴുവന്‍ സമയ പ്രവര്‍ത്തകനായി. ഇക്കാലഘട്ടത്തില്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പോലും നേരിടേണ്ടി വന്നിരുന്നു. ഒരു സുന്നി പണ്ഡിതന്‍ വാണിമേല്‍ മൂസ കാഫിറാണെന്ന്‌ പോലും പറഞ്ഞിരുന്നു.
വാണിമേല്‍ ഇസ്‌ലാഹി പള്ളി, നാദാപുരം ഇസ്‌ലാഹി പള്ളി, മേപ്പയ്യൂര്‍ സലഫി മസ്‌ജിദ്‌, കോഴിക്കോട്‌ പട്ടാളപ്പള്ളി, കണ്ണൂര്‍ ചെറുപറമ്പ്‌ മസ്‌ജിദുല്‍ മുജാഹിദീന്‍ എന്നിവിടങ്ങളില്‍ വര്‍ഷങ്ങളോളം ഖത്വീബായിരുന്നു. വാണിമേലിലെ മതപ്രബോധന രംഗം സൗഹൃദപൂര്‍ണമാക്കാന്‍ ശ്രമിച്ചു. ഇതിന്റെ ഭാഗമായി പ്രസംഗങ്ങളില്‍ സൗഹൃദം നഷ്‌ടപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടായപ്പോള്‍ അത്തരം പ്രഭാഷകര്‍ ഇനി വേണ്ടെന്ന്‌ പറയാന്‍ സുന്നികള്‍ വരെ തയ്യാറായ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്‌. വാണിമേലില്‍ എല്ലാവരെയും പങ്കെടുപ്പിച്ച്‌ ഈദ്‌ഗാഹുകള്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. യോജിക്കാന്‍ പറ്റുന്ന പരമാവധി മേഖലകളില്‍ ഒന്നിച്ചു പ്രവൃത്തിക്കുന്നതിന്റെ മികച്ച ഒരു മാതൃകയാണ്‌ ദാറുല്‍ഹുദാ അറബിക്കോളെജ്‌ കമ്മിറ്റി. അതേസമയം എന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ ഞാന്‍ മടി കാണിച്ചിരുന്നില്ല. സത്യമറിഞ്ഞിട്ടും യാഥാസ്ഥിതിക വിഭാഗത്തോടൊപ്പം പെരുന്നാള്‍ ആഘോഷിച്ച ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാടിനെ ശക്തമായ ഭാഷയില്‍ ഞാന്‍ എതിര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ എന്റെ ഒരു ലേഖനം ശബാബില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പഴയകാല നേതാക്കളുമായുള്ള ബന്ധം
ഇന്നത്തെ പോലെയുള്ള സൗഹൃദമായിരുന്നില്ല അന്ന്‌. പലരുമായും ആത്മ ബന്ധമായിരുന്നു. ബന്ധു കൂടിയായിരുന്ന ഗുരുനാഥന്‍ കെ മൊയ്‌തു മൗലവി, ടി മുഹമ്മദ്‌ മൗലവി, കെ സി അബ്‌ദുല്ലാ മൗലവി, അബ്‌ദുല്‍അഹദ്‌ തങ്ങള്‍, ഐദീദ്‌ തങ്ങള്‍, അബ്‌ദുല്ലത്തീഫ്‌ മൗലവി, ശൈഖ്‌ മുഹമ്മദ്‌ മൗലവി, എന്‍ വി അബ്‌ദുസ്സലാം മൗലവി, കെ പി മുഹമ്മദ്‌ മൗലവി, കെ കെ മുഹമ്മദ്‌ സുല്ലമി, കെ ഉമര്‍ മൗലവി, കെ വി മൂസ്സ സുല്ലമി, കെ കെ എം ജമാലുദ്ദീന്‍ മൗലവി, എ വി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി, എ പി അബ്‌ദുല്‍ഖാദര്‍ മൗലവി, ടി കെ അബ്‌ദുല്ലാ മൗലവി തുടങ്ങി നിരവധി പേരുമായി ബന്ധപ്പെട്ട്‌ പ്രവത്തിച്ചിട്ടുണ്ട്‌. വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ തങ്ങളുടെ വീക്ഷണങ്ങള്‍ പറയാനും പങ്കുവെക്കാനും അന്ന്‌ സാധിച്ചിരുന്നു.
സംഘടനാ രംഗത്തെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെക്കുറിച്ച്‌?
തൗഹീദ്‌ പ്രബോധനം ചെയ്യുന്ന സംഘടന പിളര്‍ന്നത്‌ എറെ ദു:ഖകരമാണ്‌. ആദര്‍ശ പ്രശ്‌നങ്ങള്‍ക്കുപരി വ്യക്തിപരമായ ഇഷ്‌ടാനിഷ്‌ടങ്ങളും സാമ്പത്തിക കാരണങ്ങളും സംഘടനാപിളര്‍പ്പിന്‌ കാരണമായിട്ടുണ്ട്‌. ഇപ്പോഴുണ്ടായ ജിന്ന്‌ വിവാദവും വേദനിപ്പിക്കുന്നതാണ്‌. സിഹ്‌റ്‌ എന്നൊന്നില്ലെന്നും അതൊരു തോന്നല്‍ മാത്രമാണെന്നും പണ്ട്‌ ഒരു ലേഖനത്തില്‍ ഞാന്‍ പറഞ്ഞിരുന്നു. ആ വിഷയത്തില്‍ ഇപ്പോഴും എന്റെ നിലപാട്‌ അതുതന്നെയാണ്‌. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി മുജാഹിദ്‌ പ്രസ്ഥാനം ഐക്യപ്പെടണം. അതിന്‌ പഴയ പ്രവര്‍ത്തന രീതിയിലേക്ക്‌ പോകണം.

0 comments:

നബി(സ)യുടെ ജീവിതവും മരണവും യാഥാസ്ഥിതികരുടെ വാദങ്ങളും-2

നബി(സ)യുടെ ജീവിതവും മരണവും യാഥാസ്ഥിതികരുടെ വാദങ്ങളും-2

നെല്ലുംപതിരും -
എ അബ്‌ദുസ്സലാം സുല്ലമി
നബി(സ)യുടെ മരണശേഷവും നബി(സ)യുടെ ഖബറിന്റെ അടുത്തു ചെന്ന്‌ പാപമോചനം തേടണമെന്നും കാരണം നബി(സ)യുടെ പവിത്രതയും കഴിവും മരണശേഷവും തുല്യമാണെന്ന്‌ ജല്‌പിക്കുവാന്‍ ഖുബൂരികള്‍ തെളിവ്‌ പിടിക്കുന്ന സൂറതുന്നിസാഇലെ 64-ാം സൂക്തത്തിന്റെ ശേഷമുള്ള സൂക്തം വായനക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുക- ഇല്ല, നിന്റെ രക്ഷിതാവ്‌ തന്നെയാണ്‌ സത്യം, അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും നീ വിധി കല്‌പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും അത്‌ പൂര്‍ണമായി സമ്മതിച്ച്‌ അനുസരിക്കുകയും ചെയ്യുന്നതുവരെ അവര്‍ വിശ്വാസികളാവുകയില്ല (സൂറ: അന്നിസാഅ്‌ 65).
ഈ സൂറത്തിലെ തന്നെ 58-ാം ആയത്തില്‍ അല്ലാഹു കല്‌പിക്കുന്നതു കാണുക: ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവുകയാണെങ്കില്‍ നിങ്ങളത്‌ അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (സൂറ: അന്നിസാഅ്‌ 59) ഈ സൂക്തത്തെ വ്യാഖ്യാനിച്ചുകൊണ്ട്‌ ഇവരുടെ പ്രധാന തഫ്‌സീറായ ജലാലൈനിയില്‍ എഴുതുന്നു. നബി(സ) ജീവിച്ചിരുന്ന കാലത്താണ്‌ നബിയിലേക്ക്‌ മടക്കുക. മരണശേഷം നബി(സ)യുടെ സുന്നത്തിലേക്ക്‌ മടക്കണം (മുദുതഹയാതിഹീ വബഅ്‌ദഹുഇലാ സുന്നത്തിഹീ) (ജലാലൈനി) സുന്നികള്‍ പ്രസിദ്ധീകരിച്ച - പി എം എസ്‌ എ പൂക്കോയ തങ്ങള്‍ (പാണക്കാടിന്റെ സന്ദേശത്തോടുകൂടി - തഫ്‌സീറുല്‍ ഖുര്‍ആനില്‍ എഴുതുന്നു: റസൂലിലേക്ക്‌ മടക്കുക അവിടുത്തെ ജീവിതകാലത്ത്‌ അനന്തരം തിരുസന്നത്തിലേക്ക്‌ (പേജ്‌ 90) ഖബറിലേക്ക്‌ മടക്കുവാന്‍ പറയാതെ ഹദീസിലേക്ക്‌ മടക്കുവാന്‍ പറഞ്ഞുകൊണ്ട്‌ പ്രവാചകന്റെ പവിത്രതയെ നശിപ്പിക്കുകയും ജീവിതവും മരണവും രണ്ടാക്കുകയും ചെയ്യുന്നത്‌ പള്ളി ദര്‍സുകളില്‍ ഇവര്‍ അവലംബിക്കുന്ന സാക്ഷാല്‍ ജലാലൈനിമാരാണ്‌. ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇമാമ്‌ എന്ന്‌ വിശേഷിപ്പിക്കുന്ന മുസ്‌ലിയാക്കന്മാരെല്ലാം വളരെയധികം ആദരിക്കുന്ന ഇബ്‌നുജരീര്‍ ത്വബ്‌രി(റ) എഴുതുന്നത്‌ ഇവര്‍ പ്രത്യേകം ശ്രദ്ധിക്കുക. നബി(സ) ജീവിക്കുന്ന പക്ഷമാണ്‌ നബിയിലേക്ക്‌ മടക്കുക. നബി(സ) മരണപ്പെട്ടവനാണെങ്കില്‍ നബിയുടെ സുന്നത്തില്‍ നിന്നും മതവിധി ഗ്രഹിക്കണം. അല്ലാഹുവിലും പരലോകത്തിലും നിങ്ങള്‍ക്ക്‌ വിശ്വാസമുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്രകാരം ചെയ്യുവീന്‍ (ഇബ്‌നു ജരീര്‍ 5-178) (ഇന്‍കാനഹയ്യന്‍, വഇന്‍ കാന മയ്യിത്തന്‍ ഫമിന്‍ സുന്നതിഹീ. ഇഫ്‌അലൂദാലിക ഇന്‍കുന്‍തുന്‍ തുസ്വദിഖൂനബില്ലാഹിവല്‍ യൗമില്‍ ആഖിറി) പള്ളി ദര്‍സുകളില്‍ ഇവര്‍ അവലംബിക്കുന്ന തഫ്‌സീര്‍ ബൈളാവിയില്‍ എഴുതുന്നു: നബി(സ)യുടെ കാലത്താണെങ്കില്‍ നബി(സ)യോട്‌ ചോദിച്ചുകൊണ്ട്‌ പ്രശ്‌നം പരിഹരിക്കുക. നബി(സ)യുടെ ശേഷമാണെങ്കില്‍ നബിചര്യയിലേക്കു മടക്കിക്കൊണ്ട്‌ (ബിസ്സുആലിഅന്‍ഹുഫീ സമാനി ഹീ വല്‍ മുറാജഅത്തി ഇലല്‍ സുന്നതി ബഅ്‌ദഹൂ) (ബൈളാവി. 1-192) നബി(സ)യുടെ മരണശേഷം നബിയുടെ ഖബറിലേക്ക്‌ മടക്കി പ്രശ്‌നം പരിഹരിക്കണമെന്ന്‌ ഒരൊറ്റ മുസ്‌ലിം പണ്ഡിതനും എഴുതുന്നില്ല. നബിയുടെ ജീവിതവും മരണവും പവിത്രതയും (തഅ്‌ളീമ്‌) മരണശേഷവും ഒരുപോലെയാണെങ്കില്‍ എന്തുകൊണ്ട്‌ മരണശേഷവും നബിയിലേക്ക്‌ അല്ലെങ്കില്‍ നബിയുടെ ഖബറിലേക്ക്‌ എന്ന്‌ ഇവരില്‍ ഒരാളും എഴുതിയില്ല? ഖുബൂരികള്‍ ഇതിന്റെ കാരണം വ്യക്തമാക്കണം. ശേഷം ആ കാരണത്തെക്കുറിച്ച്‌ നമുക്ക്‌ ചര്‍ച്ച ചെയ്യാം.
നബി(സ) മരണപ്പെട്ടാലും ശേഷം നബി(സ)യുടെ ഖബറിന്റെ അടുത്തുചെന്ന്‌ പാപമോചനം തേടണമെന്ന്‌ ജല്‌പക്കുവാന്‍ ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്ന സൂക്തത്തിന്റെ ശേഷമുള്ള സൂക്തത്തില്‍ പറയുന്നത്‌ മുസ്‌ലിംകള്‍ക്കിടയില്‍ എന്തു അഭിപ്രായഭിന്നതയുണ്ടായാലും നബിയെ വിധികര്‍ത്താവാക്കി പ്രശ്‌നത്തിന്‌ പരിഹാരം കണ്ടെത്തണമെന്നും അല്ലാത്തപക്ഷം അവര്‍ വിശ്വാസികളാവുകയില്ലെന്നും ഖണ്ഡിതമായി അല്ലാഹു പ്രഖ്യാപിക്കുന്നു. മരണവും ജീവിതവും തുല്യമായതിനാലും പവിത്രതയുടെ അടിസ്ഥാനത്തിലും നബി(സ)യുടെ മരണശേഷവും നിലനില്‌ക്കുന്നുണ്ടെന്നും അതിനാല്‍ മരണപ്പെട്ട നബി(സ)യോടും പാപമോചനം തേടുന്നുവെന്നുമുള്ള ഖുബൂരികളുടെ കണ്ടുപിടുത്തം ശരിയാണെങ്കില്‍ ഇവര്‍ പറയുന്ന തത്വത്തിന്റെയും പവിത്രതയുടെയും അടിസ്ഥാനത്തില്‍ അടുത്ത സൂക്തത്തില്‍ പറഞ്ഞ നബിയെ വിധികര്‍ത്താവായി പ്രശ്‌നം പരിഹരിക്കലും നബി(സ)യുടെ മരണശേഷവും നിലനില്‌ക്കുന്നു. അപ്പോള്‍ ചില ചോദ്യങ്ങള്‍ ഇവരോട്‌ നമുക്ക്‌ ചോദിക്കുവാനുണ്ട്‌.
1. സമസ്‌തക്ക്‌ ഇടയില്‍ പല പ്രശ്‌നങ്ങള്‍ ഉണ്ടായി. ഉദാഹരണം:
(എ) കുവൈത്ത്‌ കരാര്‍: ഈ കരാര്‍ വ്യവസ്ഥയില്‍ സുന്നികള്‍ക്ക്‌ മഹാനഷ്‌ടമാണ്‌ ഉണ്ടായതെന്ന്‌ ഇ കെ വിഭാഗം മുസ്‌ലിയാക്കള്‍ ശക്തമായി പ്രസംഗിക്കുകയും എഴുതുകയും ചെയ്‌തു. എ പി വിഭാഗം സുന്നികള്‍ക്ക്‌ വലിയ വിജയമാണെന്നും എഴുതുകയും പ്രസംഗിക്കുകയും ചെയ്‌തു. രാമനാട്ടുകരയുടെ അടുത്തുള്ള ഇടിമൂഴിക്കല്‍ വെച്ച്‌ സംവാദത്തിനുവരെ തയ്യാറെടുത്തു. എങ്കിലും ഒരു വിഭാഗം സംവാദത്തില്‍ നിന്ന്‌ തടിയൂരി. ആരാണ്‌ തടിയൂരിയത്‌ എന്നതിലും തര്‍ക്കവും ഭിന്നതയും നിലനില്‌ക്കുന്നു. ഈ പ്രശ്‌നം നബയിലേക്കോ നബി(സ)യുടെ ഖബറിലേക്കോ മടക്കി ആര്‍ക്കാണ്‌ വിജയമെന്ന്‌ നിങ്ങള്‍ തീരുമാനിച്ചുവോ? ഈ തര്‍ക്കം പ്രവാചകന്റെ കാലത്താണ്‌ ഉണ്ടായതെന്ന്‌ സങ്കല്‌പിക്കുക. അന്ന്‌ നിങ്ങള്‍ പ്രശ്‌നം നബിയിലേക്ക്‌ മടക്കാതെ നിങ്ങള്‍ തമ്മില്‍ സംവാദവും ഖണ്ഡന പ്രസംഗങ്ങളുമായി നടക്കുകയാണെങ്കില്‍ നബി(സ)യുടെ മരണശേഷം നബിയോട്‌ പാപമോചനം തേടുവാന്‍ നിങ്ങള്‍ തെളിവ്‌ പിടിക്കുന്ന ആയത്തിന്റെ നേരെ താഴെയുള്ള ആയത്തിന്റെയും മുകളിലുള്ള ആയത്തിന്റെയും അടിസ്ഥാനത്തില്‍ നിങ്ങള്‍ തനിച്ച കാഫിറായിത്തീരില്ലേ? പ്രവാചകന്റെ മരണവും ജീവിതവും മരണശേഷവും തുല്യമാണെങ്കില്‍ നിങ്ങള്‍ ഈ ഒരു കുവൈത്ത്‌ കരാര്‍ മുഖേന തന്നെ നിങ്ങള്‍ കാഫിറുളുടെ ഗണത്തില്‍ പെടില്ലേ?
(ബി) ഒരു മനുഷ്യന്‍ തന്റെ ഭാര്യയെ മൂന്ന്‌ ത്വലാഖ്‌ ചൊല്ലിയ മറ്റൊരു പ്രശ്‌നം നിങ്ങള്‍ക്കിടയില്‍ ഉണ്ടായി. ത്വലാഖ്‌ പോയിട്ടുണ്ടെന്ന്‌ എ പി വിഭാഗവും പോയിട്ടില്ലെന്ന്‌ ഇ കെ വിഭാഗവും വാദിക്കുകയും അവസാനം മലപ്പുറത്ത്‌ വെച്ച്‌ നിങ്ങള്‍ തമ്മില്‍ സംവാദം വരെ സംഘടിപ്പിച്ചു. സംവാദത്തിന്‌ ശേഷം ഞങ്ങള്‍ക്കാണ്‌ വിജയം എന്ന്‌ നിങ്ങള്‍ രണ്ടുകൂട്ടരും വാദിച്ചുകൊണ്ട്‌ കവലകള്‍ തോറും വിശദീകരണ യോഗങ്ങള്‍ ഇരു വിഭാഗവും സംഘടിപ്പിച്ചു. നിങ്ങള്‍ ഈ പ്രശ്‌നം മരണപ്പെട്ട നബിയിലേക്കോ അവിടുത്തെ ഖബറിലേക്കോ മടക്കി പരിഹാരം കണ്ടെത്തിയോ? ആര്‍ക്കാണ്‌ വിജയം? ത്വലാഖ്‌ പിരിഞ്ഞുവോ? നബി(സ)യുടെ തീരുമാനം എന്തായിരുന്നു? പ്രവാചകന്റെ കാലത്താണ്‌ ഈ തര്‍ക്കം ഉണ്ടായിരുന്നതെങ്കില്‍ നബി(സ)യിലേക്ക്‌ മടക്കാതെ ഇപ്രകാരം നിങ്ങള്‍ തമ്മില്‍ സംവാദവും വിശദീകരണയോഗവും നടത്തിക്കൊണ്ടിരിക്കുകയാണെങ്കിലും നിങ്ങള്‍ കാഫിറുകള്‍ ആകുമെന്ന്‌ നിങ്ങള്‍ തന്നെ സമ്മതിക്കുന്നതാണ്‌. അപ്പോള്‍ നബി(സ)യുടെ മരണശേഷം നബിയെ വിളിച്ച്‌ തേടുവാന്‍ നിങ്ങള്‍ നല്‌കുന്ന വ്യാഖ്യാനപ്രകാരം നിങ്ങള്‍ക്കിടയില്‍ ഉണ്ടായ ഈ ത്വലാഖിന്റെ പ്രശ്‌നവും നിങ്ങളുടെ സമീപന ശൈലി മുഖേനയും നിങ്ങള്‍ ഇന്നുവരെ തനിച്ച കപട വിശ്വാസികളും കാഫിറുകളുമായിത്തീരില്ലേ. നബി(സ)യുടെ പവിത്രതയുടെ പ്രശ്‌നം നിങ്ങള്‍ എന്തുകൊണ്ട്‌ ഇവിടെ പരിഗണിക്കുന്നില്ല.
(സി) വെള്ളിയാഴ്‌ച ഖുതുബ: പ്രശ്‌നം, ഖുര്‍ആന്‍ പരിഭാഷയുടെ വിഷയം. ഖുതുബ:യുടെ മുമ്പുള്ള തറപ്രസംഗം, സ്‌ത്രീജുമുഅ:യുടെ പ്രശ്‌നം പോലെയുള്ള ധാരാളം വിഷയങ്ങളില്‍ സമസ്‌തക്കിടയിലും സംസ്ഥാനക്കിടയിലും ഭിന്നത ഇന്നും നിലനില്‌ക്കുന്നു. സംഘടന മൂന്നും നാലുമായി പല പ്രശ്‌നങ്ങള്‍ മുഖേന പിളര്‍ന്നു. ഈ വിഷയങ്ങളില്‍ വല്ല വിഷയവും മരണപ്പെട്ട നബിയിലേക്കോ ഖബറിലേക്കോ നിങ്ങള്‍ മടക്കി ആരുടെ ഭാഗത്താണ്‌ സത്യവും നീതിയുമെന്ന്‌ തീരുമാനിച്ചുവോ? നബി(സ)യുടെ കാലത്താണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായതെങ്കില്‍ ഇപ്പോള്‍ ഈ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ സ്വീകരിക്കുന്ന സമീപനം അന്നും സ്വീകരിച്ചാല്‍ നിങ്ങള്‍ തനിച്ച കാഫിറുകള്‍ ആകുമെന്ന്‌ നിങ്ങള്‍ തന്നെ സമ്മതിക്കുന്നതാണ്‌. അപ്പോള്‍ മരണപ്പെട്ട നബിയെ വിളിച്ചുതേടുവാന്‍ സൂറ അന്നിസാഅ്‌ 64-ാം സൂക്തത്തിന്‌ നിങ്ങള്‍ നല്‌കുന്ന ജല്‌പനപ്രകാരം 65-ാം ആയത്തുകൊണ്ട്‌ തന്നെ നിങ്ങള്‍ തനിച്ച കപടവിശ്വാസികളും ദൈവ നിഷേധികളും പരലോക നിഷേധികളുമായിത്തീരില്ലേ? നബി(സ)യോടുള്ള ആദരവ്‌ എന്തുകൊണ്ട്‌ നിങ്ങള്‍ ഇവിടെ കൈവിട്ടു?
(ഡി) ഈ ഹദീസ്‌ നബി(സ) പറഞ്ഞതാണോ അല്ലയോ എന്ന വിഷയത്തില്‍ ഇമാം ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്‌ പോലെയുള്ള ഹദീസ്‌ പണ്ഡിതന്‍മാര്‍ക്കിടയില്‍ ധാരാളം ഭിന്നതയുണ്ടായി. നബി(സ)യുടെ കാലത്താണ്‌ ഈ ഭിന്നതയുണ്ടായതെങ്കില്‍ നബി(സ)യെ സമീപിച്ച്‌ ഇന്നത്‌ താങ്കള്‍ പറഞ്ഞതു തന്നെയാണോ എന്ന ഉറപ്പ്‌ വരുത്താത്ത പക്ഷം അവരെല്ലാം കാഫിറുകളാകുന്നതാണ്‌. എന്നാല്‍ ഇമാമുകള്‍ ഒരൊറ്റ ഹദീസ്‌ പോലും നബി(സ)യുടെ ഖബറിലേക്കോ നബിയിലേക്കോ മടക്കി സ്വഹീഹാണെന്ന്‌ ഉറപ്പ്‌ വരുത്തിയിട്ടില്ല. മരണപ്പെട്ട നബി(സ)യെ വിളിച്ചു തേടുവാന്‍ ഖുര്‍ആന്‍ സക്തങ്ങള്‍ക്ക്‌ ഇവര്‍ നല്‌കുന്ന വ്യാഖ്യാന പ്രകാരം ഹദീസ്‌ പണ്ഡിതന്മാര്‍ എല്ലാം കപട വിശ്വാസികളും കാഫിറുകളുമായിത്തീരില്ലേ?
(ഇ) മദ്‌ഹബിന്റെ ഇമാമുകള്‍ക്കിടയിലും കര്‍മശാസ്‌ത്ര പണ്ഡിതന്മാര്‍ക്കിടയിലും ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ ഇടയിലും ധാരാളം വിഷയങ്ങളില്‍ ഭിന്നത നിലനില്‌ക്കുന്നു. ഇവരില്‍ ആരും തന്നെ പ്രശ്‌നം മരണപ്പെട്ട നബിയിലേക്കും അവിടുത്തെ ഖബറിലേക്കും മടക്കി സത്യാവസ്ഥ ആരുടെ ഭാഗത്താണെന്ന്‌ ഉറപ്പാക്കുവാന്‍ ശ്രമിച്ചിട്ടില്ല. അതിനാല്‍ മരണപ്പെട്ട നബി(സ)യെയും മറ്റുള്ള മഹാന്മാരെയും വിളിച്ച്‌ തേടുവാന്‍ സമസ്‌ത ഖുബുരികള്‍ അവലംബിക്കുന്ന അടിസ്ഥാനതത്വങ്ങള്‍ മുഖേന ഇവര്‍ സ്വയം തന്നെ മുനാഫിക്കുകളും കാഫിറുകളുമാണെന്ന്‌ സ്ഥാപിക്കുകയല്ലേ?
(തുടരും)
തിരുത്ത്‌
നെല്ലുംപതിരും പരമ്പരയില്‍ ലക്കം 23ലെ ലേഖനത്തില്‍ 18ാം പേജില്‍ രണ്ടാംകോളത്തിലെ `ഈ രീതിയില്‍ വല്ലവരും' എന്ന ഖണ്ഡികയില്‍, ``എന്നാല്‍ ഭാര്യയെ സ്രഷ്‌ടാവും രക്ഷിതാവും ദൈവവും ആകാതെ തന്നെ അവള്‍ക്ക്‌ എന്തോ ആവശ്യവും'' എന്നതിനു പകരം ``എന്നാല്‍ ഭാര്യയെ സ്രഷ്‌ടാവും രക്ഷിതാവും ദൈവവും ആകാതെ തന്നെ അവള്‍ക്ക്‌ എന്തോ അദൃശ്യവും'' എന്ന്‌ തിരുത്തുവായിക്കേണ്ടതാണ്‌.

0 comments:

വളണ്ടിയര്‍കോറും നിഗൂഢപ്രവര്‍ത്തനവും

വളണ്ടിയര്‍കോറും നിഗൂഢപ്രവര്‍ത്തനവും

അഭിമുഖം -
പി ടി വീരാന്‍കുട്ടി സുല്ലമി
നവോത്ഥാനത്തിന്റെ ശതകം കൊണ്ടാടിയവര്‍ ചരിത്രത്തില്‍ വീണ്ടും പരിഹാസ്യതയുടെ വേഷമാടുകയാണ്‌. 2002 ആഗസ്‌തില്‍, സ്വയം പടച്ചുണ്ടാക്കിയ ആരോപണങ്ങളുടെ പേരില്‍ ഐ എസ്‌ എമ്മിനെ പിരിച്ചുവിട്ട്‌ പരിഹാസ്യരായവര്‍ നവയാഥാസ്ഥികതയുടെ ദശാബ്‌ദം പിന്നിട്ടപ്പോള്‍ 
ഐ എസ്‌ എമ്മിനെയും എം എസ്‌ എമ്മിനെയും കൂട്ടത്തോടെ പിരിച്ചുവിടേണ്ട ഗതികേടിലെത്തിയിരിക്കുകയാണ്‌. പുതിയ ഭാരവാഹിപ്പട്ടികയില്‍ നിരത്താനുള്ള നാമങ്ങള്‍ക്കായി പരക്കം പായുകയാണ്‌. ഈ സന്ദര്‍ഭത്തില്‍ ഏറെ വിവാദങ്ങള്‍ക്ക്‌ വിധേയമായ വളണ്ടിയര്‍ കോര്‍ വീണ്ടും വിഷയമായിട്ടുണ്ട്‌. പഴയ ആരോപണങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ നിഷേധിക്കുന്നു. കഥയറിയാത്ത ചിലര്‍ പുതിയവ ഉന്നയിക്കുന്നു.
1990കളിലെ കേരളം
ഇസ്‌ലാമിന്റെ വശ്യസുന്ദര സന്ദേശം മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നാവില്‍ നിന്ന്‌ മലയാളക്കര കേട്ടുകൊണ്ടിരുന്ന കാലമായിരുന്നു 1990കള്‍. വിവിധ കര്‍മപദ്ധതികളിലൂടെയും ശാസ്‌ത്രീയ രീതികളിലൂടെയും ജീവസ്സുറ്റ മുജാഹിദ്‌ യുവത പ്രബോധന വീഥിയില്‍ നിറഞ്ഞുനില്‌ക്കുന്ന അനുഗൃഹീത കാലം. ഇതിനിടയിലാണ്‌ ഇടിത്തീകണക്കെ ബാബരി മസ്‌ജിദ്‌ പ്രശ്‌നം കത്തിത്തുടങ്ങിയത്‌. ഫാസിസത്തിന്റെ വഴി അയോധ്യയില്‍ നിന്ന്‌ ഉത്തരേന്ത്യയിലേക്കും അവിടെ നിന്ന്‌ കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യയിലേക്കും പുഴ കണക്കെ ഒഴുകിവന്നു. ഭീതിയുടെ പ്രഭാതങ്ങളും വിഹ്വലതയുടെ പകലന്തികളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായി.
വര്‍ഗീയ ചേരിതിരിവിന്റെ വക്കിലെത്തിയ തികച്ചും സ്‌തോഭജനകമായ സാഹചര്യത്തില്‍ തീവ്രവാദം തലക്കുപിടിച്ച ന്യൂനാല്‍ ന്യൂനപക്ഷത്തിനെതിരെ പ്രതിരോധ മുദ്രാവാക്യവുമായി ഒരു പറ്റം മുസ്‌ലിം ചെറുപ്പക്കാര്‍ രംഗത്തുവന്നു. ഫാസിസത്തിന്റെ ശൈലിയും വര്‍ഗീയതയുടെ ഭാഷയും അവര്‍ കടമെടുത്തു. ജിഹാദും ഖിത്താലും ശഹാദത്തും അവരുടെ രഹസ്യമന്ത്രങ്ങളായി.
ശാന്തമായ ഇസ്‌ലാമിക പ്രബോധനത്തിനും ഇസ്വ്‌ലാഹീ ആദര്‍ശപ്രചാരണത്തിനും ഈ സാഹചര്യം ഒരു വേള വിഘ്‌നമുണ്ടാക്കി. യൗവനത്തിന്റെ ത്രസിക്കുന്ന സിരകളില്‍ ആവി പടര്‍ത്തുന്ന `പ്രതിരോധ മുദ്രാവാക്യങ്ങള്‍' മുജാഹിദ്‌ യൗവനങ്ങളെയും ഇളക്കി. വിവേകത്തിന്റെയും വിചാരത്തിന്റെയും വഴിവിട്ട്‌ ചിലരെങ്കിലും ആവേശത്താല്‍ വികാര വേഷമണിഞ്ഞു. സദുദ്ദേശ്യവും നിഷ്‌കളങ്കതയും അവരില്‍ ഒട്ടും കുറവുണ്ടായിരുന്നില്ല.
സെക്യൂരിറ്റി വിംഗ്‌ രൂപീകരണം
മുസ്‌ലിംകള്‍ക്ക്‌ ഒരു പൊതു പ്രതിരോധ നേതൃത്വം എന്ന ആശയമാണ്‌ ഈ വിഭാഗം ഉയര്‍ത്തിയത്‌. ഇതിലാണ്‌ പലരും വീണുപോയതും. ഇത്‌ വ്യവസ്ഥാപിതരൂപം കൈക്കൊണ്ടാല്‍ അപകടമാവും പരിണതിയെന്ന്‌ ദീര്‍ഘദര്‍ശനം ചെയ്യാന്‍ മുജാഹിദ്‌ നേതൃത്വത്തിന്‌ സമയം വേണ്ടിവന്നില്ല. അങ്ങനെയാണ്‌ വ്യവസ്ഥാപിത സംവിധാനത്തെ നേരിടാന്‍ തികച്ചും വ്യവസ്ഥാപിതമായ മറ്റൊരു സംവിധാനത്തിന്‌ തുടക്കമായത്‌. സെക്യൂരിറ്റി വിംഗ്‌ രൂപവത്‌കരിക്കപ്പെടുന്നത്‌ ഇങ്ങനെയാണ്‌.
കെ എന്‍ എം, ഐ എസ്‌ എം നേതാക്കളുടെ കൂടിയാലോചനകളും ചര്‍ച്ചകളും നിരവധി നടന്നു. കെ പിയും എ പിയും ചര്‍ച്ചകളില്‍ പങ്കെടുക്കുകയും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്‌തു. എന്‍ ഉസ്‌മാന്‍ മദനി ചെയര്‍മാനും ഈയുള്ളവന്‍ കണ്‍വീനറുമായി വിംഗ്‌ നിലവില്‍ വന്നു. വിംഗില്‍ അംഗമാകുന്നവര്‍ പ്രതിജ്ഞ ചെയ്യണോ, പ്രതിജ്ഞ എങ്ങനെയാവണം എന്നും ചര്‍ച്ചചെയ്യപ്പെട്ടു. പ്രതിജ്ഞ വേണമെന്ന്‌ ധാരണയായി. കരട്‌ തയ്യാറാക്കാന്‍ ഞാനും എം അഹ്‌മദ്‌ കുട്ടി മദനിയുമടങ്ങുന്ന രണ്ടംഗ സമിതിയും അംഗീകരിക്കപ്പെട്ടു.
വളണ്ടിയര്‍ കോറിലേക്ക്‌
പ്രതിജ്ഞാവാചകങ്ങള്‍ തയ്യാറാക്കി ഞങ്ങള്‍ എ പിയെ കാണിച്ചു. കെ പിയെക്കൂടി കാണിക്കണമെന്ന്‌ എ പി പറഞ്ഞു. ഞങ്ങള്‍ വീട്ടിലെത്തി കെ പിയെയും പ്രതിജ്ഞ കാണിച്ചു. കെ പി ചില തിരുത്തുകള്‍ നിര്‍ദേശിച്ചു. ഒടുവില്‍ എം എം അക്‌ബറിന്റെ മനോഹരമായ കൈപ്പടയില്‍ പ്രതിജ്ഞാവാചകങ്ങളൊരുങ്ങി. ഇതിന്റെയെല്ലാം തെളിവുകളായി യോഗ മിനിറ്റ്‌സുകള്‍ ഇപ്പോഴുമുണ്ട്‌. തൊണ്ണൂറ്റി രണ്ടില്‍ നടന്ന പാലക്കാട്‌ മുജാഹിദ്‌ സമ്മേളനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന സെക്യൂരിറ്റി വിംഗ്‌ വളണ്ടിയര്‍ കോര്‍ ആവുന്നതും കൂട്ടായ തീരുമാനപ്രകാരമാണ്‌.
പിന്നെ വിശ്രമമില്ലാത്ത ദിനങ്ങളായിരുന്നു. ക്യമ്പുകള്‍, ബോധവത്‌കരണ യോഗങ്ങള്‍, മുഖാമുഖങ്ങള്‍, സംശയ നിവാരണങ്ങള്‍, ഒറ്റയ്‌ക്കും കൂട്ടായുമുള്ള ചര്‍ച്ചകള്‍, ഒടുവില്‍ പ്രബോധന വഴിത്താരയില്‍ നിന്ന്‌ അറിയാതെ പ്രതിരോധത്തിന്റെ മാര്‍ഗത്തിലെത്തിപ്പെട്ടവര്‍ സത്യം തിരിച്ചറിഞ്ഞു. മുജാഹിദ്‌ കുടുംബങ്ങളില്‍ നിന്ന്‌ എന്‍ ഡി എഫിലെത്തിയവരെല്ലാം തിരിച്ചുവന്നു. വളണ്ടിയര്‍ കോറിന്റെ പ്രസക്തിക്കും പ്രാധാന്യത്തിനും ഇതിലപ്പുറം തെളിവു വേണ്ട.
ഐ എസ്‌ എം സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലായിരുന്നു വളണ്ടിയര്‍ കോര്‍. സാമൂഹ്യക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സെക്രട്ടറിയെന്ന നിലയ്‌ക്ക്‌ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരുന്നത്‌ ഞാന്‍ തന്നെയായിരുന്നു. യൗവനത്തിന്റെ ചൂടും ശുഷ്‌കാന്തിയും രചനാത്മകവഴിയില്‍ വിനിയോഗിക്കാനായി. അങ്ങനെയാണ്‌ ഇസ്‌ലാമിക പ്രബോധന മാര്‍ഗത്തില്‍ നവംനവങ്ങളായ പദ്ധതികള്‍ വരുന്നത്‌.
വളണ്ടിയര്‍ കോറും ദഅ്‌വത്തും
ധാര്‍മികതയുടെ തകര്‍ച്ചയ്‌ക്ക്‌ വേഗം കൂട്ടി കുത്തഴിഞ്ഞ ലൈംഗികത രംഗം കൈയടക്കിയപ്പോള്‍ എയ്‌ഡ്‌സ്‌ എന്ന മഹാമാരി സമൂഹത്തെ ഗ്രസിച്ചു. ഇതിനെതിരെ വിരല്‍ ചൂണ്ടാനും ധാര്‍മികതയുടെ വീണ്ടെടുപ്പിനുമായി നടന്ന ആശയ പ്രചാരണമായിരുന്നു `എയ്‌ഡ്‌സിനെതിരെ' കാമ്പയ്‌ന്‍. പ്രകൃതിയെ ദ്രോഹിച്ച്‌ ആര്‍ത്തിയുടെ പ്രതിരൂപങ്ങളായി സമൂഹം മാറുകയും മരങ്ങളില്ലാതാവുകയും ചെയ്‌തപ്പോള്‍ `മരം നടുക, വളര്‍ത്തുക' എന്ന പ്രചാരണവും ഇസ്വ്‌ലാഹീ യുവത നടത്തി. ആയിരക്കണക്കിന്‌ തൈകള്‍ കേരളത്തിന്റെ വഴിയോരങ്ങളില്‍ അന്ന്‌ വേരുപിടിച്ചു പന്തലിച്ചു.
പ്രമാദമായ ചേകനൂര്‍ മൗലവി തിരോധാന കേസില്‍ നിരപരാധികളായ മുജാഹിദ്‌ പണ്ഡിതരെ കരിവാരിത്തേക്കാന്‍ ചില ഭാഗങ്ങളില്‍ നിന്ന്‌ ഹീന നീക്കങ്ങളുണ്ടായി. അതിന്റെ മുനയൊടിക്കാനും യഥാര്‍ഥ പ്രതികളെ സമൂഹത്തിന്‌ മുന്നില്‍ തുറന്നുകാണിക്കാനും കാമ്പയ്‌ന്‍ തന്നെ നടത്തേണ്ടി വന്നു. യാഥാസ്ഥിതിക തീവ്രവാദം സുന്നി ടൈഗര്‍ ഫോഴ്‌സിന്റെ കുപ്പായമിട്ട്‌ കോഴിക്കോടിന്റെയും മറ്റും തെരുവീഥികളില്‍ പുലിക്കളിയാടിയപ്പോള്‍, മൊയ്‌തീന്‍ പള്ളിയുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കു നേരെ കൈയേറ്റമുണ്ടായപ്പോള്‍ സംരക്ഷണം ബാധ്യതയായി ഏറ്റെടുത്തു മുജാഹിദ്‌ യുവനിര.
കോഴിക്കോട്‌ മെഡിക്കല്‍ കോളെജ്‌ കേന്ദ്രമായി ആദ്യം മെഡിക്കല്‍ എയ്‌ഡ്‌ സെന്റര്‍ ആരംഭിച്ചതും മുടക്കമില്ലാതെ നടത്തിവരുന്നതും പിന്നീട്‌ വികസിപ്പിച്ചതും ഐ എസ്‌ എമ്മാണ്‌. മര്‍കസുദ്ദഅ്‌വ കേന്ദ്രമായും മരുന്നു വിതരണമുണ്ട്‌. ലക്ഷക്കണക്കിന്‌ നിര്‍ധനര്‍ക്ക്‌ അത്താണിയായി, ഈ സംരംഭം. ഇങ്ങനെ, ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍, കണ്ണീരൊപ്പാന്‍ കൈകോര്‍ക്കുക, ഫാസിസത്തിനെതിരെ കൂട്ടായ്‌മ, തീവ്രവാദത്തിനെതിരെ യുവശക്തി തുടങ്ങിയ മാതൃകാ സംരംഭങ്ങളും കാമ്പയ്‌നുകളും ധാരാളമായി സംഘടിപ്പിച്ചു. പിന്നീട്‌ ഇവയെല്ലാം പലരും ഏറ്റെടുത്തു.
തൗഹീദ്‌ പ്രബോധനം നിര്‍ത്തിവെച്ചുകൊണ്ടോ തൗഹീദ്‌ പ്രഭാഷണങ്ങള്‍ എണ്ണങ്ങളിലൊതുക്കിക്കൊണ്ടോ ആയിരുന്നില്ല ഈ യത്‌നങ്ങളഖിലം നടത്തിയത്‌. മറിച്ച്‌, യൗവനത്തിന്റെ ഊര്‍ജം പരമാവധി വിനിയോഗിക്കലും അത്‌ ദുര്‍വിനിയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളെ ഇല്ലാതാക്കലുമായിരുന്നു പദ്ധതികളുടെ ലക്ഷ്യം. 
വളണ്ടിയര്‍ കോര്‍ പ്രസ്ഥാനത്തിന്റെ ശക്തി
വളണ്ടിയര്‍ കോര്‍ തന്നെയായിരുന്നു മേല്‍ പ്രവര്‍ത്തനങ്ങളുടെയെല്ലാം ചാലകശക്തി. മറ്റു പ്രവര്‍ത്തകരുടെയും പണ്ഡിതരുടെയും നേതാക്കളുടെയും സഹായത്തോടെ, നിര്‍ദേശത്തോടെ അവര്‍ പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിച്ചു. മുജാഹിദ്‌ പണ്ഡിതര്‍ക്ക്‌ നിര്‍ഭയമായി തൗഹീദ്‌ പ്രബോധനത്തിന്‌ വഴിയൊരുക്കിയിരുന്നതുപോലും വളണ്ടിയര്‍ സംവിധാനമായിരുന്നു. കെ എന്‍ എമ്മിന്റെ അറിവോടും സമ്മതത്തോടുമായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ മുഴുവനും. ഐ എസ്‌ എമ്മിന്റെയും വളണ്ടിയര്‍ കോറിന്റെയും തീരുമാനങ്ങളനുസരിച്ചായിരുന്നു ഈ പ്രവര്‍ത്തനങ്ങളെന്ന്‌ തെളിയിക്കാന്‍ ആര്‍ക്കുമാവില്ല.
പ്രസ്ഥാനത്തിലെ വിവിധ ഘടകങ്ങളുടെ കൂട്ടായ ചര്‍ച്ചയുടെയും തീരുമാനങ്ങളുടെയും ഫലമായി നിലവില്‍ വന്ന വളണ്ടിയര്‍ കോറിന്‌ നേതൃത്വം നല്‌കാന്‍ ഉപദേശക സമിതിയും ഉണ്ടായിരുന്നു. ഇതിന്റെ ചെയര്‍മാന്‍ എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവിയായിരുന്നു. കണ്‍വീനര്‍ ഞാനും. അലി അബ്‌ദുര്‍റസ്സാഖ്‌ മദനി, ഡോ. എം അബ്‌ദുല്‍ അസീസ്‌, എ അസ്‌ഗറലി, എം എസ്‌ എം പ്രതിനിധിയായ സയ്യിദ്‌ മുഹമ്മദ്‌ ശാക്കിര്‍ എന്നിവര്‍ സമിതി അംഗങ്ങളുമായിരുന്നു. ഉപദേശക സമിതിയുടെ എത്രയോ യോഗങ്ങള്‍ മര്‍കസുദ്ദഅ്‌വയില്‍ നടന്നിട്ടുണ്ട്‌. സമിതിയറിയാതെ, വളണ്ടിയര്‍ കോറിനെ ഐ എസ്‌ എം ദുരുപയോഗം ചെയ്‌തു എന്നോ രഹസ്യ അജണ്ടകള്‍ നടപ്പാക്കാന്‍ ഉപയോഗിച്ചു എന്നോ ആരോപിക്കാന്‍ എങ്ങനെ കഴിയും?
ആരോപണങ്ങളുയരുന്നു
മുജാഹിദ്‌ പ്രസ്ഥാനം കെട്ടുറപ്പോടെ ദഅ്‌വത്ത്‌ പാതയില്‍ മുന്നേറവെയാണ്‌ അപശബ്‌ദങ്ങളുമായി ചിലര്‍ ടവറുകളിലും കുന്നിന്‍പുറങ്ങളിലും കൂടിയിരുന്നത്‌. പദ്ധതികള്‍ തയ്യാറാക്കി ഇവര്‍ അങ്ങാടികളിലെത്തി. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളും കാമ്പയ്‌നുകളും ദുര്‍വ്യാഖ്യാനിക്കപ്പെട്ടു. ശബാബും യുവതയും ഹജ്ജ്‌ സെല്ലും ആയുധങ്ങളാക്കപ്പെട്ടു. `ഇസ്‌ലാം അഞ്ചുവാള്യങ്ങളി'ലെ ഉദ്ധരണികള്‍, മര്‍ഹൂം കെ കെ മുഹമ്മദ്‌ സുല്ലമിയുടെ `ഇഖ്‌റഅ്‌' ന്റെ അര്‍ഥവ്യാഖ്യാനം, മുഹമ്മദ്‌ കുട്ടശ്ശേരിയുടെ `തൗഹീദല്ല ഈമാന്‍' എന്ന പരാമര്‍ശം, സി പി ഉമര്‍ സുല്ലമിയുടെ `അസ്‌മാഉവസ്വിഫാത്ത്‌' വിശദീകരണം -ആരോപണങ്ങള്‍ ഒന്നിനു പിന്നാലെ മറ്റൊന്നായി നിരത്തുകളിലെത്തിച്ചു സംഘടനാ വിരുദ്ധര്‍. ആരോപണപ്പട്ടികയിലൊന്നായി വളണ്ടിയര്‍ കോറും സ്ഥലം പിടിച്ചു.
മിഡ്‌ല്‍ ഈസ്റ്റില്‍ ഖലീഫ റബ്ബാനും ലണ്ടനില്‍ സുറൂറും നടപ്പാക്കുന്ന `രഹസ്യ സംഘാടനം' കേരളത്തില്‍ ഹുസൈന്‍ മടവൂര്‍ വളണ്ടിയര്‍ കോര്‍ വഴി നടത്തുകയാണെന്ന്‌ പാടി നടന്നു ആരോപകര്‍. അവരുടെ ഭാവനകളില്‍ വിരിഞ്ഞതെല്ലാം വാഗ്വിലാസങ്ങളിലൂടെ പുറത്തുവന്നു. പക്ഷെ, കെ എന്‍ എം നേതൃത്വം അര്‍ഥഗര്‍ഭ മൗനം പൂണ്ടു. ഐ എസ്‌ എം അതിന്റെ പ്രവര്‍ത്തനങ്ങളുമായിത്തന്നെ മുന്നോട്ടുപോയി. കെ എന്‍ എം ഉപദേശ നിര്‍ദേശങ്ങള്‍ നല്‌കിക്കൊണ്ടിരുന്നു.
പിലാത്തറ പന്തലും വളണ്ടിയര്‍കോറും
1997ല്‍ പിലാത്തറയില്‍ നടന്ന മുജാഹിദ്‌ സംസ്ഥാന സമ്മേളനം വളണ്ടിയര്‍ കോറിന്‌ പരീക്ഷണങ്ങളുടെ നാളുകളാണ്‌ നല്‌കിയത്‌. സമ്മേളന വേദിയായി നിശ്ചയിക്കപ്പെട്ട ഭൂമി കുഴിയെടുക്കാന്‍ പറ്റാത്തത്ര കാഠിന്യമേറിയതായിരുന്നു. അധികം ആഴത്തില്‍ കുഴിയിടാത്ത കാലുകളില്‍ പന്തലുയര്‍ന്നു. എന്നാല്‍ ഡിസംബറില്‍ അപ്രതീക്ഷിതമായി കനത്ത മഴയും കാറ്റുമെത്തി. പന്തല്‍ നിലം പൊത്തി. ആശങ്കയും അസ്വസ്ഥതയുമായി കഴിഞ്ഞ നേതൃത്വത്തിന്‌ മുന്നില്‍ മണിക്കൂറുകള്‍ക്കകം എന്തിനും തയ്യാറായി വളണ്ടിയര്‍ കോര്‍ അംഗങ്ങള്‍ നാനാഭാഗങ്ങളില്‍ നിന്നായി കുതിച്ചെത്തി. ഒരാഴ്‌ചയിലധികം അവര്‍ വിശ്രമമില്ലാതെ അധ്വാനിച്ചു. വീടും കുടുംബവും ആദര്‍ശ പ്രതിബദ്ധതക്കു മുന്നില്‍ അവര്‍ തല്‌ക്കാലം മാറ്റിവെച്ചു. നിശ്ചിത തീയതിക്കകം പന്തല്‍ പൂര്‍ണമായും പുനര്‍ നിര്‍മിക്കപ്പെട്ടു. കേരളീയരെ വിസ്‌മയിപ്പിച്ചു ഈ സംഭവം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ പ്രവര്‍ത്തകരെ പിന്നീട്‌ ചിലര്‍ വേട്ടയാടി. അവരുടെ വിയര്‍പ്പിന്‌ വിലപറഞ്ഞു, അവരുടെ ആത്മാര്‍ഥതക്കും ആദര്‍ശ സ്‌നേഹത്തിനും മാര്‍ക്കിട്ടു. വളണ്ടിയര്‍ കോറിന്റെ പ്രവര്‍ത്തകര്‍ ആസൂത്രിതമായി പന്തല്‍ തകര്‍ക്കുകയായിരുന്നുവെന്ന, ഹൃദയം നിശ്ചലമാക്കുന്ന ആരോപണമാണ്‌ പിന്നീട്‌ കേള്‍ക്കേണ്ടിവന്നത്‌. എല്ലാം വളണ്ടിയര്‍മാര്‍ സഹിച്ചു, ക്ഷമിച്ചു.
എ പി തിരുത്തുന്നു
പന്തല്‍ പൊളിച്ചത്‌ വളണ്ടിയര്‍ കോര്‍ ആണെങ്കില്‍ ആര്‌ അതിന്‌ നിര്‍ദേശം നല്‌കിയെന്ന ചോദ്യം ഉയര്‍ന്നു. വളണ്ടിയര്‍കോര്‍ ഉപദേശകസമിതി ചെയര്‍മാന്‍ എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവി നിര്‍ദേശം നല്‌കുമോ? മര്‍ഹൂം അലി അബ്‌ദുര്‍റസ്സാഖ്‌ മദനിയോ മുഹമ്മദ്‌ ശാക്കിറോ അറിയാതെ കോര്‍ അംഗങ്ങള്‍ പന്തല്‍ പൊളിക്കുമോ? എനിക്കും അസ്‌ഗറലിക്കും ഉള്ള അതേ ബാധ്യത ഇപ്പറഞ്ഞവര്‍ക്കുമുണ്ടായിരുന്നല്ലോ. ഇവരൊന്നും ഇങ്ങനെയൊരാരോപണം സ്റ്റേജുകളിലോ പേജുകളിലോ ഉന്നയിച്ചതായി കണ്ടിട്ടില്ല. ഇപ്പോഴതാ, വര്‍ഷങ്ങള്‍ക്കു ശേഷം, പന്തല്‍ പൊളിച്ചെന്ന ആരോപണത്തെ എ പി വ്യംഗ്യമായി നിഷേധിച്ചിരിക്കുന്നു.
``പിലാത്തറ സമ്മേളനത്തിന്റെ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ്‌ പന്തല്‍ പൊളിഞ്ഞുവീണു. ആരോ ചെയ്‌ത കെണിയാണെന്ന പ്രചാരണമുണ്ടായി. സ്വാഭാവികമായുണ്ടായ സംശയം. എന്നാല്‍ ഇതെല്ലാം സംശയം മാത്രവുമാകാം. നമ്മുടെ ഊഹങ്ങള്‍ എപ്പോഴും ശരിയാകണമെന്നില്ലല്ലോ'' (എ പി അബ്‌ദുല്‍ ഖാദിര്‍ മൗലവിയുമായുള്ള അഭിമുഖം, മാധ്യമം സമ്മളന സ്‌പെഷ്യല്‍ പതിപ്പില്‍ നിന്ന്‌)
സമ്മേളനപ്പന്തല്‍ തകര്‍ന്നതിനു പിന്നില്‍ ആരോ ഉണ്ടായിരുന്നുവെന്നത്‌ ശരിയാകാതെ പോയ ഊഹം മാത്രമായിരുന്നുവെന്ന്‌ സമ്മതിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നു. അപ്പോഴേക്കും നമുക്ക്‌ എന്തെല്ലാം നഷ്‌ടപ്പെട്ടു.
പ്രൊഫസറുടെ തൂലികാസേവ
നേരം പുലര്‍ന്നതറിയാതെ ഒരു പ്രൊഫസര്‍ ഇപ്പോഴും കൂവിക്കൊണ്ടിരിക്കുന്നുണ്ടത്രെ. ശൈശവദശയിലായിരുന്ന വളണ്ടിയര്‍ കോര്‍ പാലക്കാട്‌ സമ്മേളനം നിര്‍ത്തിവെപ്പിക്കാന്‍ ശ്രമം നടത്തി, സമ്മേളനം നടക്കുകയില്ലെന്ന്‌ പ്രചരിപ്പിച്ചു, പിലാത്തറ സമ്മേളനപ്പന്തല്‍ കോര്‍ അംഗങ്ങള്‍ തകര്‍ത്തു, ജലവിതരണം മുടക്കാന്‍ ശ്രമിച്ചു, സ്റ്റേജില്‍ ബോംബുണ്ടെന്ന്‌ പറഞ്ഞ്‌ വിഭ്രാന്തി പരത്തി, പ്രസംഗകരെ സ്റ്റേജില്‍ തടഞ്ഞു എന്നിങ്ങനെ പുതിയ ആരോപണങ്ങള്‍ സമ്മേളന സുവനീറില്‍ തട്ടിവിട്ടിരിക്കുകയാണ്‌ ടിയാന്‍.
പാലക്കാട്‌ മുജാഹിദ്‌ സമ്മേളനം പത്രങ്ങളില്‍ വായിച്ചറിഞ്ഞിട്ടുപോലുമില്ലാത്ത ദേഹമാണ്‌ ഈ പ്രൊഫസര്‍. അന്ന്‌ വളണ്ടിയര്‍ കോര്‍ തന്നെയില്ല. ഭീദിതമായ ആ സാഹചര്യത്തില്‍ സമ്മേളനം നടത്തേണ്ടെന്ന്‌ ആദ്യം അഭിപ്രായം പറഞ്ഞത്‌ എ പിയാണ്‌. കെ കെ മുഹമ്മദ്‌ സുല്ലമിയും മറ്റും നടത്തണമെന്ന പക്ഷക്കാരായിരുന്നു. സമ്മേളനത്തലേന്നത്തെ കെ പിയുടെ പ്രസംഗം മുജാഹിദുകള്‍ക്ക്‌ മറക്കാനാവുമോ? മന്ത്രിമാരെയും ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരെയും കണ്ട്‌ സംസാരിച്ചത്‌ സ്വലാഹുദ്ദീന്‍ മദനി ഉള്‍പ്പെടെയുള്ളവരാണ്‌. അന്ന്‌ കോളെജ്‌ സ്റ്റാഫ്‌ റൂമിലിരുന്ന്‌ ഉറക്കം തൂങ്ങിയ പ്രൊഫസര്‍ക്ക്‌ മുജാഹിദും മുജാഹിദ്‌ സമ്മേളനവും എന്താണെന്നുപോലും അറിഞ്ഞുകാണില്ല.
പിലാത്തറയില്‍, പന്തല്‍ പുനര്‍നിര്‍മിച്ചും പാചകപ്പുരയില്‍ രക്തം വിയര്‍പ്പാക്കിയും വിദൂര ദിക്കുകളിലെ ജല സംഭരണികള്‍ക്ക്‌ കാവലിരുന്നും വളണ്ടിയര്‍ കോര്‍ പ്രവര്‍ത്തകര്‍ അത്യധ്വാനം ചെയ്‌തു. പ്രൊഫസര്‍ പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബാഡ്‌ജുമണിഞ്ഞ്‌ സ്റ്റേജിലും സ്റ്റേജിനു പിന്നിലെ വി ഐ പി ലോഞ്ചിലും ഇരുന്നും എ സി ഹോട്ടല്‍ മുറികളില്‍ കിടന്നുറങ്ങിയും സമ്മേളനം ആസ്വദിക്കുകയായിരുന്നു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍, നാലു വോട്ടുപോലും നേടാതെ ശാഖാ കമ്മിറ്റിയില്‍ നിന്നും പുറത്താവുകയും `മാനേജ്‌മെന്റ്‌ ക്വാട്ട'യില്‍ സംസ്ഥാന കമ്മിറ്റിയിലെത്തുകയും ചെയ്‌ത അദ്ദേഹത്തിന്റെ തൂലികാസേവയെ ആരും കാര്യമായെടുക്കില്ല.
കോര്‍ എന്തുകൊണ്ട്‌ ഐ എസ്‌ എമ്മിനൊപ്പം?
2002ലെ പിളര്‍പ്പാനന്തരം വളണ്ടിയര്‍ കോര്‍ ഏതാണ്ട്‌ പൂര്‍ണമായും ഐ എസ്‌ എമ്മിനൊപ്പം നിലയുറപ്പിച്ചത്‌ ചൂണ്ടിക്കാട്ടി ചിലര്‍ രംഗത്തുവന്നിരുന്നു. വളണ്ടിയര്‍ കോര്‍ ഐ എസ്‌ എമ്മിന്റെ രഹസ്യ സംഘടന തന്നെയാണെന്ന്‌ തെളിയിക്കാനായിരുന്നു ഈ ആരോപണം. എന്നാല്‍ മറുപടി ലളിതമാണ്‌.
വളണ്ടിയര്‍ കോറിനെയും ഐ എസ്‌ എമ്മിനെയും തകര്‍ക്കാന്‍ ഖലീഫ റബ്ബാന്‍, സുറൂര്‍, രഹസ്യ സംഘാടനം തുടങ്ങിയ കല്ലുവെച്ച അസത്യങ്ങളും അര്‍ഥശൂന്യ ആരോപണങ്ങളുമാണ്‌ ഉന്നയിക്കപ്പെട്ടത്‌. ആരോപകര്‍ക്ക്‌ കെ എന്‍ എം നേതൃത്വത്തിലെ ചിലര്‍ തണലും പ്രോത്സാഹനവും നല്‌കി. ഇത്തരം വേളയില്‍ സത്യമറിയുന്ന കോര്‍ അംഗങ്ങള്‍ എങ്ങനെ മറുപക്ഷം നില്‌ക്കും? ആരോപണങ്ങള്‍ അവര്‍ തള്ളിയത്‌ സ്വാഭാവികം മാത്രം.
(തയ്യാറാക്കിയത്‌: വി എസ്‌ എം കബീര്‍)

0 comments:

ദൗത്യം മറക്കുന്ന പിന്മുറക്കാരുടെ ദുര്യോഗം

ദൗത്യം മറക്കുന്ന പിന്മുറക്കാരുടെ ദുര്യോഗം

കേരള സംസ്ഥാനത്തിലെ മുസ്‌ലിംസമൂഹത്തില്‍ ചരിത്രപരമായ കാരണങ്ങളാല്‍ ഉറഞ്ഞുകൂടിയ `ജാഹിലിയ്യ'ത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക്‌ നവോത്ഥാനത്തിന്റെ വെള്ളി വെളിച്ചത്തിന്റെ കിരണങ്ങളുമായി കടന്നുവന്ന പ്രകാശഗോപുരങ്ങളായിരുന്നു സയ്യിദ്‌ സനാഉല്ല മക്‌തി തങ്ങള്‍, വക്കം മൗലവി മുതലായവര്‍.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകങ്ങളില്‍ തെക്കന്‍ കേരളത്തില്‍ ആരംഭിച്ച ഈ ചലനങ്ങള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ മധ്യകേരളത്തിലെ മണപ്പാട്ടു തറവാടിന്റെ പൂമുറ്റത്ത്‌ കുഞ്ഞിമുഹമ്മദ്‌ ഹാജിയും കെ എം മൗലവിയും ഇ കെ മൗലവിയും മറ്റും ചേര്‍ന്ന്‌ സംഘടിത മുന്നേറ്റത്തിനു വഴിയൊരുക്കിയതാണ്‌ `ഇസ്വ്‌ലാഹീ പ്രസ്ഥാനം അഥവാ കേരള മുസ്‌ലിം നവോത്ഥാന മുന്നേറ്റം.
ഏറെ വൈകാതെ ഉത്തര കേരളത്തിലേക്ക്‌ വ്യാപിക്കുകയും മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായതിനാലും പല തരത്തിലുള്ള അനുകൂലനങ്ങള്‍ ലഭിച്ചതിനാലും ആഴത്തില്‍ വേരുപിടിക്കുകയും ചെയ്‌തു. കര്‍മനിരതമായ പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ പതിനായിരങ്ങള്‍ കൂടെ അണിനിരക്കുകയും കേരളത്തിന്റെ ധിഷണയെ പൊതുവിലും മുസ്‌ലിം മനസ്സാക്ഷിയെ വിശേഷിച്ചും നവോത്ഥാന സന്ദേശം ആഴത്തില്‍ സ്വാധീനിച്ചു. അതൊരു ഫലദായകമായ വന്‍വൃക്ഷമായി ലക്ഷങ്ങള്‍ക്ക്‌ തണലേകി, കല്ലെറിഞ്ഞവര്‍ക്കു പോലും ഫലമേകി, സന്ദര്‍ശകര്‍ക്ക്‌ അഭയമേകി നിലകൊണ്ടു. അതാണ്‌ സംഘടിത മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ തൊണ്ണൂറു വര്‍ഷത്തെ ചരിത്രം.
ഏതാണ്ട്‌ ഇതേ കാലയളവില്‍ കേരളത്തിന്റെ മണ്ണില്‍ ഇതര സമൂഹങ്ങള്‍ക്കിടയില്‍ നടന്ന നവോത്ഥാന സംരംഭങ്ങളില്‍ നിന്ന്‌ ഇസ്‌ലാമിക നവോത്ഥാനം -ഇസ്വ്‌ലാഹീ പ്രവര്‍ത്തനം- വേറിട്ടുനിന്നു. ഇതര സമൂഹങ്ങളെ ഭൗതികവും നാഗരികവുമായി ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മുസ്‌ലിംസമൂഹത്തിന്റെ താല്‌ക്കാലികമായി ഉത്ഥാനമല്ല ഉന്നംവെച്ചത്‌. മതത്തിന്റെ മര്‍മമറിയാത്ത സാധാരണക്കാരെ ആദ്യമായി യഥാര്‍ഥ ദീനിലേക്കും അതോടൊപ്പം നാഗരികതയിലേക്കും നയിക്കേണ്ടതുണ്ടായിരുന്നു. വിശുദ്ധ ഖുര്‍ആനും നബിചര്യയും പ്രമാണമാക്കി ഏകദൈവ വിശ്വാസത്തിലേക്ക്‌ (തൗഹീദിലേക്ക്‌) `മുസ്‌ലിം'കളെ വഴിനടത്തുകയായിരുന്നു ആദ്യം ചെയ്‌തത്‌. അതുപോലെത്തന്നെ മതാനുഷ്‌ഠാനമെന്നത്‌ കേവലം നാട്ടാചാരങ്ങളും പാരമ്പര്യങ്ങളുമല്ല എന്നും ബോധ്യപ്പെടുത്തി നബിചര്യയിലേക്ക്‌ (രിസാലത്തിലേക്ക്‌) വഴി തുറക്കുകയായിരുന്നു ഇസ്വ്‌ലാഹീ പ്രവര്‍ത്തകന്മാര്‍. ഈ രണ്ട്‌ അടിസ്ഥാന ദൗത്യങ്ങളും പൂര്‍ത്തിയാകാന്‍ കാത്തുനില്‌ക്കാതെ അതിന്റെ കൂടെത്തന്നെ സമൂഹ നന്മയ്‌ക്കാവശ്യമായി സകല മേഖലകളിലേക്കും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു നവോത്ഥാന നായകര്‍ നീങ്ങിയത്‌. അതിന്റെ ലക്ഷ്യം ഭൗതികമായിരുന്നില്ല. ആത്യന്തിക ജീവിതവിജയം (ആഖിറത്ത്‌) ആയിരുന്നു. വിദ്യാഭ്യാസം, സ്‌ത്രീവിദ്യാഭ്യാസം എന്നിവയായിരുന്നു മുഖ്യ അജണ്ട. കാതുകുത്ത്‌ കല്യാണം, സുന്നത്ത്‌ കല്യാണം, ചാവടിയന്തിരം തുടങ്ങിയ അത്യാചാരങ്ങളും ചന്ദനക്കുടം, ഉറൂസ്‌ പോലുള്ള അനിസ്‌ലാമിക ആഘോഷങ്ങളും സ്‌ത്രീധനം, വിവാഹരംഗത്തെ അസമത്വങ്ങള്‍ തുടങ്ങിയ ദുരാചാരങ്ങളും മാറ്റിയെടുക്കുക എന്ന ദൗത്യവും ഇസ്വ്‌ലാഹീ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു.
മദ്‌ഹബ്‌ പക്ഷപാതിത്വത്തില്‍ നിന്നും വിവിധ ത്വരീഖത്തുകളുടെ പിടിയില്‍ നിന്നും മുസ്‌ലിം ജനതയെ മോചിപ്പിക്കേണ്ടതുണ്ടായിരുന്നു. മദ്‌റസകളും കോളെജുകളും പോലെ ആശുപത്രികളും മറ്റു ദുരിതാശ്വാസ സംരംഭങ്ങളും സ്ഥാപിച്ച്‌ നടപ്പിലാക്കല്‍ ലക്ഷ്യമായി ആദ്യകാല ഇസ്വ്‌ലാഹീ പണ്ഡിതന്മാര്‍ സംഘടനയുടെ ഭരണഘടനയില്‍ പോലും രേഖപ്പെടുത്തിവെച്ചിട്ടുണ്ട്‌. ഇങ്ങനെ ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്നുകൊണ്ട്‌ ഈ സമൂഹത്തിലെ സജീവ സാന്നിധ്യമായി നിലകൊള്ളുക, സമുദായത്തിന്റെ നാനോന്മുഖമായ ഉയര്‍ച്ചയില്‍ പങ്കുവഹിക്കുക, അങ്ങനെ ബഹുസ്വര സമൂഹത്തില്‍ സ്വത്വം സൂക്ഷിച്ചുകൊണ്ട്‌ ധര്‍മം നിറവേറ്റി പൊതുസമൂഹത്തില്‍ അര്‍ഹിക്കുന്ന ഇടം കണ്ടെത്തുക എന്നതായിരുന്നു ആദ്യകാല നവോത്ഥാന നായകരുടെ സങ്കല്‌പം. ഉയര്‍ച്ചയും താഴ്‌ചയും സംഭവിച്ചിട്ടുണ്ടെങ്കിലും എണ്‍പതുകള്‍ അവസാനിക്കുന്നതുവരെ ഈ ദൗത്യനിര്‍വഹണത്തില്‍ പ്രസ്ഥാനം ഉറച്ചുനിന്നു. മുസ്‌ലിംസമൂഹം ഒന്നടങ്കം അതിന്റെ ഫലം കൊയ്‌തെടുക്കുന്നതില്‍ പങ്കാളികളായി. എല്ലാവരുടെയും സഹകരണത്താല്‍ ഇന്നു കാണുന്ന പുരോഗതി മുസ്‌ലിംകള്‍ക്ക്‌ കൈവന്നു.
എഴുപതുകളിലും എണ്‍പതുകളിലും നടന്ന, വിശിഷ്യാ യുവജന വിഭാഗമായ ഐ എസ്‌ എമ്മിന്റെ ആഭിമുഖ്യത്തില്‍ നടത്തിയിരുന്ന ഏകദിന പഠനക്യാമ്പുകളും പൊതുയോഗങ്ങളും നവോത്ഥാനപാതയില്‍ സൃഷ്‌ടിച്ച വികാസം വലുതായിരുന്നു. മുഴുദിനപഠന സെഷനുകളില്‍ അണികള്‍ക്ക്‌ ആദര്‍ശവും പ്രാസ്ഥാനിക പ്രതിബദ്ധതയും പഠിപ്പിച്ചു. പ്രസ്ഥാന പൈതൃകത്തില്‍ ആവേശമുണ്ടായി. പൊതുയോഗങ്ങള്‍ പൊതുജനങ്ങള്‍ക്കുപകാരപ്പെടുന്ന ആദര്‍ശ പ്രഖ്യാപനങ്ങളായും നിലകൊണ്ടു.
എന്നാല്‍ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ പിന്‍മുറക്കാരും പിന്നീട്‌ അതിലേക്ക്‌ കടന്നുവന്നവരും ഫലം കൊയ്‌തെടുക്കുന്നതില്‍ പങ്കാളികളായി; എന്നല്ല മത്സരിച്ചു. പക്ഷേ, തങ്ങള്‍ ഏറ്റെടുത്ത ദൗത്യം മറന്നുപോയി. നമ്മെ ഇവിടേക്കെത്തിച്ച കഴിഞ്ഞ നൂറ്റാണ്ടിലെ കേരള മുസ്‌ലിം നവോത്ഥാനം നിര്‍വഹിച്ച ജിഹാദിന്റെ മര്‍മം അറിയാതെ പോയി. അവരുയര്‍ത്തിപ്പിടിച്ച ആദര്‍ശത്തനിമയും സമൂഹത്തില്‍ കൈക്കൊള്ളേണ്ട നയനിലപാടുകളും എന്തെന്നു പഠിപ്പിക്കപ്പെടാതെ പോയി.
തത്‌ഫലമായി തൗഹീദുള്ള ഒരാള്‍ക്കൂട്ടമായി മുജാഹിദുകള്‍ മാറ്റപ്പെടുന്ന അവസ്ഥ വരുമോ എന്ന ആശങ്കയുണ്ടായി. നേതൃത്വത്തിന്റെ കൈയില്‍ ഒരുവേള അജണ്ടയില്ലാതെ പോയോ എന്നും ശങ്കിക്കേണ്ടി വന്നു. തൗഹീദും രിസാലത്തും ഏതാണ്ട്‌ അടിയുറച്ച, അഥവാ ശിര്‍ക്കും ബിദ്‌അത്തുമില്ലാത്ത പൂര്‍ണ മഹല്ലുകളില്‍, `ഇനിയെന്ത്‌' എന്ന അവസ്ഥ സംജാതമായി. തുടര്‍ സംസ്‌കരണം നടക്കാത്തിടത്ത്‌ അപചയം സ്വാഭാവികം. അപ്പോഴേക്കും യാഥാസ്ഥിതികത്വത്തിന്റെ ശക്തവും സംഘടിതവുമായ മുന്നേറ്റവും തന്ത്രപരമായ ഇടപെടലുകളും മറുഭാഗത്ത്‌ നടന്നുകൊണ്ടിരിക്കുകയും ചെയ്‌തു. 
മറ്റൊരു ഭാഗത്ത്‌ മുസ്‌ലിംസമൂഹത്തിന്റെ ദുര്‍ബലമായ മര്‍മത്തില്‍ തൊട്ട്‌ വൈകാരികത ഇളക്കിവിട്ട്‌ മുസ്‌ലിം യുവതയെ തീവ്രവാദത്തിന്റെ ആലയില്‍ കെട്ടാന്‍ അണിയറയില്‍ ശക്തമായ നീക്കം നടന്നു. സൗകര്യങ്ങളും സംവിധാനങ്ങളും ഏറെയുള്ള മുസ്‌ലിം രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ പാദത്തിനടിയില്‍ നിന്നുപോലും മണല്‍ തരികള്‍ നീങ്ങിയോ എന്ന അത്യന്തം ആശങ്കാജനകമായ സ്ഥിതിവിശേഷത്തിനും കേരളം സാക്ഷിയായി.
പശ്ചാത്തലത്തിന്റെ പ്രാധാന്യവും കാലഘട്ടത്തിന്റെ ആവശ്യവും കണക്കിലെടുത്ത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ദൗത്യനിര്‍വഹണത്തില്‍ മഹത്തായ സേവന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു വെച്ച്‌ ഇസ്വ്‌ലാഹീയുവത വീണ്ടും രംഗത്തിറങ്ങി. (പ്രസ്ഥാനികപ്രവര്‍ത്തനത്തിന്‌ പല കാരണങ്ങളാല്‍ മന്ദീഭാവം അനുഭവപ്പെട്ട നിര്‍ണായകമായ ഒരു ഘട്ടത്തിലാണല്ലോ കേരള ചരിത്രത്തില്‍ മതരംഗത്തെ ആദ്യത്തെ യുവജനക്കൂട്ടായ്‌മയായി ഐ എസ്‌ എം കടന്നുവന്നത്‌ -1967). എണ്‍പതുകളും തൊണ്ണൂറുകളും കേരളത്തിലെ മുസ്‌ലിം സമൂഹത്തിനിടയില്‍ നിരവധി നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഐ എസ്‌ എം നേതൃപരമായ പങ്കുവഹിച്ച കാലമായിരുന്നു. ഐ എസ്‌ എമ്മിന്റെ ആസ്ഥാനം കേവലം സംഘടനാ ഓഫീസ്‌ എന്നതിലുപരി സെന്റര്‍ ഫോര്‍ ഇസ്‌ലാമിക്‌ ഗൈഡന്‍സ്‌ അഥവാ മര്‍കസുദ്ദഅ്‌വ എന്ന പേരില്‍ വിവിധ തലത്തിലുള്ള ദഅ്‌വ പ്രവര്‍ത്തനങ്ങളുടെ വേദിയാക്കാന്‍ പദ്ധതികളാവിഷ്‌കരിച്ചു. 
അക്കാദമി ഫോര്‍ ഇസ്‌ലാമിക്‌ സ്റ്റഡീസ്‌ ആന്റ്‌റിസര്‍ച്ച്‌ എന്ന ഒരു ഗവേഷണ വിഭാഗവും വിശാലമായ ലൈബ്രറിയും സ്ഥാപിച്ചു. ശാസ്‌ത്രയുഗത്തിലെ തലമുറയ്‌ക്കു മുന്നില്‍ വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനുള്ള അനൗപചാരിക പഠന സംവിധാനം -ഖുര്‍ആന്‍ ലേണിംഗ്‌ സ്‌കൂള്‍ സംസ്ഥാന വ്യാപകമായി നടത്താന്‍ തുടങ്ങി. അതിന്റെ സ്വാധീനം അന്യാദൃശമായിരുന്നു. എതിരാളികള്‍പോലും അനുകരിച്ചും സമുദായത്തിന്റെ അടിത്തറയെ ഇരുപതുകളില്‍ കെട്ടിപ്പടുത്ത യതീംഖാനാ സംരംഭത്തിന്റെ ആധുനികപതിപ്പായ അനാഥകളെ ഉമ്മയുടെ അടുത്ത്‌ സംരക്ഷിക്കുക എന്ന നൂതനസംരംഭം (ദയ ഓര്‍ഫന്‍ കെയര്‍) പരീക്ഷണാര്‍ഥം നടപ്പിലാക്കി. അതിനും അനുകരണമുണ്ടായി. 
പരിമിതമായ ആളുകള്‍ക്കിടയില്‍ ഇടയ്‌ക്കിടെ എം എസ്‌ എസ്‌ നടത്തിയിരുന്ന ഇസ്‌ലാമിക്‌ സെമിനാര്‍ ഏറ്റെടുത്ത്‌ ജനകീയ തലത്തില്‍ ധൈഷണിക സംവാദങ്ങള്‍ക്ക്‌ തുടക്കംകുറിച്ചു. ശബാബിന്റെ സെമിനാര്‍ പതിപ്പുകള്‍ വിലപ്പെട്ട രേഖകളായി നിലനില്‌ക്കുന്നു. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പ്രസിദ്ധീകരിച്ച മുഹമ്മദ്‌ അമാനി മൗലവിയുടെ വിശുദ്ധ ഖുര്‍ആന്‍ വിവരണമെന്ന മലയാള തഫസീറിനു ശേഷം ഏറ്റവുമധികം സ്വീകാര്യത നേടിയ `ഇസ്‌ലാം' എന്ന ബൃഹദ്‌ഗ്രന്ഥം അഞ്ചുവാള്യങ്ങളിലായി പ്രസിദ്ധീകരിച്ചു. ഇസ്‌ലാമിന്റെ അടിത്തറയും സ്വതന്ത്ര ഇന്ത്യയിലെ മുസ്‌ലിംകളുടെ അസ്‌തിത്വവും തകര്‍ക്കുമായിരുന്നു, അധോലോകത്ത്‌ വളര്‍ന്ന മുസ്‌ലിം തീവ്രവാദഗ്രൂപ്പിനെ സൈദ്ധാന്തികമായും പ്രായോഗികമായും സധൈര്യം നേരിട്ടത്‌ ഐ എസ്‌ എം മാത്രമായിരുന്നു. എരിതീയിലേക്ക്‌ മുസ്‌ലിം യുവത കൂപ്പുകുത്തുമായിരുന്ന മഹാവിപത്തില്‍ നിന്ന്‌ സമൂഹത്തെ രക്ഷിക്കുന്നതിനായി അടിക്കല്ലിട്ടത്‌ ഐ എസ്‌ എം ആയിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ്‌ ബാക്കിയുള്ളവര്‍ ഈ വഴിക്കുവന്നു. ജീര്‍ണത മുറ്റിയ കാമ്പസുകളില്‍ നിന്ന്‌ ധാര്‍മിക യുവത വീണ്ടെടുക്കുക എന്ന ലക്ഷ്യത്തില്‍ ഐ എസ്‌ എം തുടക്കംകുറിച്ച `യുവത ഹോസ്റ്റല്‍' സംരംഭം എത്ര ശ്ലാഘനീയം!
കേരള നദ്‌വത്തുല്‍ മുജാഹിദീനും പോഷകഘടകങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരമായ ഇസ്‌ലാഹീ ദഅ്‌വത്ത്‌ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നുകൊണ്ട്‌ ഐ എസ്‌ എം മുന്‍കയ്യെടുത്ത സംരംഭങ്ങളില്‍ ചിലതാണ്‌ മുകളില്‍ ചൂണ്ടിക്കാണിച്ചത്‌. എന്നാല്‍ വയദ്‌ പറയുക എന്ന `മതപ്രബോധന'ത്തിനപ്പുറം അജണ്ടയില്ലാത്ത ചിലര്‍ സംഘടനാ നേതൃത്വത്തില്‍ വന്നപ്പോള്‍ അവര്‍ സംശയിച്ചു. ഇതെല്ലാം ആദര്‍ശവ്യതിയാനമല്ലേ? മുവഹ്‌ഹിദിന്‌ ഇത്‌ പറ്റുമോ? സംശയരോഗം വിഭാഗീയ ചിന്തകള്‍ക്കും പരസ്‌പരാരോപണങ്ങള്‍ക്കും വഴിവെച്ചു.
അജണ്ടയില്ലാത്തവര്‍ക്ക്‌ അജണ്ടകള്‍ വായ്‌പയെടുക്കേണ്ടിവന്നു. കൈമോശം വന്നത്‌ ഇസ്‌ലാഹീ പൈതൃകം! തൊണ്ണൂറുകളുടെ അവസാനത്തില്‍ ഇസ്വ്‌ലാഹീ സംഘടന നേരിട്ട അപചയത്തിന്റെ മൂലകാരണം ഇതായിരുന്നു. വിദേശത്തു നിന്നു വായ്‌പയെടുത്ത രഹസ്യ അജണ്ടയും ചില വ്യക്തികളുടെ കുശുമ്പും കുന്നായ്‌മയും നേതൃത്വത്തിലുള്ളവരുടെ അലംഭാവവും മൂലം ഒരു പിന്‍വാതില്‍ ഉപജാപക സംഘം കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ കയ്യടക്കി. പ്രസ്ഥാനത്തിന്റെ പാരമ്പര്യത്തില്‍ നിന്നുകൊണ്ട്‌ പ്രവര്‍ത്തിച്ച ഐ എസ്‌ എമ്മിനെ പിരിച്ചുവിട്ടു (12-08-2002). ചരിത്രപരമായ വിഡ്‌ഢിത്തം. അസൂയാലുക്കളുടെ കുതന്ത്രം നടന്നു. പക്ഷേ, ഇസ്വ്‌ലാഹീ കേരളത്തിന്റെ ഉറക്കം നഷ്‌ടപ്പെട്ടു. ഐ എസ്‌ എം ഉയര്‍ത്തിപ്പിടിച്ച സംഗതികളില്‍ അപാകം കാണാത്ത മുജാഹിദുകള്‍ പ്രസ്ഥാനത്തില്‍ ഉറച്ചുനിന്നു. നന്മയെ വെട്ടിവീഴ്‌ത്തിയവര്‍ സഹോദരനെ കൊന്ന ഖാബീലിനെപ്പോലെ ഉഴറി. യഥാര്‍ഥ ആദര്‍ശവ്യതിയാനം കഴുത്തില്‍ പിടിമുറുക്കി. കേവലം പത്തുവര്‍ഷംകൊണ്ട്‌ തിരിച്ചടി അനിവാര്യമായി. ഐ എസ്‌ എമ്മിനുപകരം വച്ചവെര വീണ്ടും പിരിച്ചുവിടേണ്ടിവന്നു (13-01-2013)! ഇസ്വ്‌ലാഹീ പ്രസ്ഥാനത്തിന്റെ ദൗത്യം മറന്നവരുടെ ദുര്യോഗം. അതേസമയം ഇസ്വ്‌ലാഹീ സംഘടനയും ഐ എസ്‌ എമ്മും പോറലേല്‍ക്കാതെ ദൗത്യനിര്‍വഹണ പാതയില്‍ സജീവമായി നിലനില്‌ക്കുന്നു. അല്ലാഹുവിനു സ്‌തുതി. ചരിത്രത്തിന്റെ ആവര്‍ത്തനം.

1 comments:

ഇസ്‌ലാഹി ഐക്യം അസാധ്യമോ?

ഇസ്‌ലാഹി ഐക്യം അസാധ്യമോ?

ചെറിയമുണ്ടം അബ്‌ദുല്‍ഹമീദ്‌
ഒരു വിഭാഗത്തില്‍ പെട്ടവര്‍ക്കോ ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കോ അവരെ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും ഒരേ അഭിപ്രായം ഉണ്ടായെന്ന്‌ വരില്ല. കാരണം, അവരുടെ ശാരീരികവും മാനസികവുമായ ഘടന വ്യത്യസ്‌തമാണ്‌. സ്ഥലകാല- സാഹചര്യങ്ങളും അനുഭവങ്ങളും അവരില്‍ ചെലുത്തുന്ന സ്വാധീനവും പല തരത്തിലായിരിക്കും. അതിനാല്‍ അവരെ ആശയതലത്തില്‍ പൂര്‍ണമായി ഏകോപിപ്പിക്കുക മിക്കവാറും അസാധ്യമായിരിക്കും.
മുഹമ്മദ്‌ നബി(സ)യുടെ ഉത്തമ ശിഷ്യന്മാര്‍ക്കിടയിലും ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്‌. നബി(സ) പല വിഷയങ്ങളിലും ശിഷ്യന്മാരുമായി കൂടിയാലോചിക്കാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ചിരുന്നത്‌ വ്യത്യസ്‌ത അഭിപ്രായങ്ങളും നിര്‍ദേശങ്ങളുമായിരുന്നു. 
സ്വഹാബികളില്‍ പ്രമുഖരായ അബൂബക്കര്‍ സിദ്ദീഖും(റ) ഉമറുബ്‌നുല്‍ ഖത്ത്വാബും(റ) പ്രകടിപ്പിച്ചിരുന്നത്‌ വ്യത്യസ്‌ത അഭിപ്രായങ്ങളായിരുന്നു. അതിന്റെ പേരില്‍ നബി(സ) അവരെയൊന്നും ആക്ഷേപിച്ചിട്ടില്ല. നബി(സ)യുടെ കാലശേഷം സ്വഹാബികള്‍ക്കിടയില്‍ പലവിധ കാരണങ്ങളാല്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. പ്രവാചകപത്‌നി ആഇശ(റ)യും നബി(സ)യുടെ മകള്‍ ഫാത്വിമ(റ)യുടെ ഭര്‍ത്താവും നാലാം ഖലീഫയുമായ അലി(റ)യും എതിര്‍ചേരികളിലായിക്കൊണ്ട്‌ യുദ്ധവുമുണ്ടായി. യുദ്ധത്തില്‍ അനേകം സ്വഹാബികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ എക്കാലത്തും ശീഅകള്‍ ഒഴികെയുള്ള മുസ്‌ലിംകളെല്ലാം സ്വഹാബികളെ മൊത്തമായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്‌. സത്യവിശ്വാസികള്‍ക്കിടയില്‍ സംഭവിക്കാവുന്ന അഭിപ്രായ വ്യത്യാസത്തോടുള്ള പോസിറ്റീവായ സമീപനമാണിത്‌.
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സലഫികളും പണ്ഡിതന്മാര്‍ക്കിടയിലുള്ള വീക്ഷണ വ്യത്യാസങ്ങളോട്‌ പോസിറ്റീവായ സമീപനം തന്നെയാണ്‌ സ്വീകരിച്ചുവരുന്നത്‌. സുഊദി അറേബ്യയിലും ഗള്‍ഫ്‌ നാടുകളിലുമുള്ള സലഫികളെല്ലാം എല്ലാ വിഷയങ്ങളിലും ഒരേ അഭിപ്രായക്കാരല്ല. `തൗഹീദുല്‍ ഹാകിമിയ്യഃ' സംബന്ധിച്ച്‌ ഇഖ്‌വാനീ വീക്ഷണം പുലര്‍ത്തുന്ന ചിലര്‍ അവര്‍ക്കിടയിലുണ്ട്‌. നിലവിലുള്ള മുസ്‌ലിം ഭരണാധികാരിയെ പുറത്താക്കാന്‍ വേണ്ടി ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ പാടുണ്ടോ എന്ന കാര്യത്തിലും അവര്‍ ഏകാഭിപ്രായക്കാരല്ല. സ്‌ത്രീകള്‍ മുഖം മറയ്‌ക്കല്‍ നിര്‍ബന്ധമാണോ എന്ന വിഷയവും ഇതുപോലെ തന്നെ. ഇതിന്റെയൊക്കെ പേരില്‍ അവര്‍ വെവ്വേറെ പള്ളികളും മദ്‌റസകളും സ്ഥാപിക്കുകയോ കവലകളില്‍ ഖണ്ഡന പ്രസംഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാറില്ലെന്നാണ്‌ ഈ ലേഖകന്‌ അറിയാന്‍ കഴിഞ്ഞിട്ടുള്ളത്‌.
ചില ഇഖ്‌വാനീ -സുറൂറി പ്രവണതകള്‍ കേരളത്തിലെ ഏതാനും മുജാഹിദുകളെ സ്വാധീനിച്ചിട്ടുണ്ട്‌ എന്ന പ്രചാരണമാണ്‌ ഒരു ദശാബ്‌ദം മുമ്പ്‌ കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം രണ്ടായി പിളരാന്‍ കാരണം. കേരളത്തില്‍ ഇഖ്‌വാന്‍കാരുടെ സഹയാത്രികര്‍ ജമാഅത്തുകാരാണ്‌. അതുകൊണ്ടാണല്ലോ അവര്‍ അറബ്‌ വസന്തം ആഘോഷിക്കുന്നത്‌. എന്നാല്‍ ജമാഅത്തുകാരുടെ ഇബാദത്ത്‌ വ്യാഖ്യാനങ്ങളോടോ രാഷ്‌ട്രീയ വീക്ഷണത്തോടോ കേരളത്തിലെ മുജാഹിദുകളാരും മുമ്പെന്ന പോലെ ഇപ്പോഴും യോജിക്കുന്നില്ല. പിന്നെയുണ്ടായിരുന്നത്‌ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മതപ്രബോധനത്തിന്‌ ഉപാധിയാക്കാന്‍ പാടുണ്ടോ എന്ന തര്‍ക്കമാണ്‌. ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ ഈ വിഷയകമായി ഖണ്ഡിതമായ വിധിയൊന്നും വന്നിട്ടില്ലാത്തതിനാല്‍ `ഉപാധി' എന്ന തര്‍ക്കവിഷയം മാറ്റിവെക്കുകയും, മുമ്പേ ചെയ്‌തുവന്നിരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുകയും ചെയ്‌താല്‍ മതിയായിരുന്നു.
പിന്നെ ഉയര്‍ത്തിക്കാണിക്കപ്പെട്ട ഒരു വിഷയം ജനസമ്പര്‍ക്കത്തിന്‌ പൊതുതാല്‌പര്യ മേഖല കണ്ടെത്തുന്നതിനെക്കുറിച്ച്‌ `ശബാബി'ല്‍ ഈ ലേഖകന്‍ എഴുതിയ ഒന്നോ രണ്ടോ വാചകമായിരുന്നു. കേരളത്തിലെ പണ്ഡിതന്മാരോ ചിന്തകന്മാരോ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലല്ല ഈ ലേഖകന്‍ അത്‌ എഴുതിയത്‌. ജിദ്ദയിലെയും കുവൈത്തിലെയും (അവിഭക്ത) ഇസ്വ്‌ലാഹീ സെന്ററുകള്‍ ഷെയര്‍ ബിസിനസ്‌ സംബന്ധിച്ച ഗൈഡന്‍സും, സ്‌പോര്‍ട്‌സ്‌ മത്സരങ്ങളും ജനസമ്പര്‍ക്കത്തിന്‌ ഉപാധിയാക്കിയതിനെക്കുറിച്ച്‌ അറിയാന്‍ കഴിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ അതെഴുതിയത്‌. അതില്‍ വല്ല തെറ്റുമുണ്ടെങ്കില്‍ ഞാന്‍ മാത്രമാണ്‌ അതിന്‌ ഉത്തരവാദിയെന്നും മറ്റാര്‍ക്കും അതില്‍ പങ്കില്ലെന്നും ജംഇയ്യത്തുല്‍ ഉലമാ യോഗത്തില്‍ ഈ ലേഖകന്‍ വ്യക്തമാക്കിയിരുന്നു. പിളര്‍പ്പിന്‌ മറ്റൊരു കാരണം മരംനടല്‍ കാമ്പയിനാണ്‌. മരങ്ങള്‍ സലഫീ ആശയത്തെ കളങ്കപ്പെടുത്താന്‍ യാതൊരു സാധ്യതയും ഇല്ലാത്ത സ്ഥിതിക്ക്‌ അവയെ വെറുതെ വിടാമായിരുന്നു. ഇസ്വ്‌ലാഹീ ഐക്യത്തിന്‌, നട്ട മരങ്ങള്‍ പിഴുതെടുക്കല്‍ അനിവാര്യമാണെങ്കില്‍ നിഷ്‌പക്ഷരായ വല്ല സാധുക്കളെയും ആ പണി ഏല്‌പിച്ചാല്‍ മതിയായിരുന്നു.
കേരളത്തിലെ മുജാഹിദുകള്‍ക്കിടയിലെ ഇപ്പോഴത്തെ ഗുരുതരമായ ഭിന്നിപ്പ്‌ ജിന്നിന്റെയും മലക്കിന്റെയും പേരിലാണ്‌. പതിനാലു നൂറ്റാണ്ട്‌ കാലത്തിനിടയില്‍ മുസ്‌ലിം സമൂഹത്തില്‍ ഇത്തരത്തില്‍ ഒരു ഭിന്നത ഉടലെടുത്തതായി ചരിത്രഗ്രന്ഥങ്ങളിലൊന്നും കണ്ടിട്ടില്ല. ജിന്ന്‌ പിളര്‍പ്പിലേക്കും ഈ ലേഖകന്റെ ഒരു വാചകം വലിച്ചിഴയ്‌ക്കപ്പെടുന്നുണ്ട്‌. ഈ ലേഖകനാണ്‌ കേരളത്തിലേക്ക്‌ ഈ ഫിത്‌ന ആദ്യമായി കൊണ്ടുവന്നതെന്ന്‌ ഒരു വാഗ്‌മി സകല സ്റ്റേജുകളിലും പ്രസംഗിച്ചുവരുന്നുണ്ട്‌. പതിനഞ്ച്‌ വര്‍ഷത്തിലധികം മുമ്പ്‌ ഒരു മുസ്‌ലിയാര്‍ മരിച്ചവരോട്‌ പ്രാര്‍ഥിക്കാന്‍ `യാ ഇബാദല്ലാഹ്‌...' തെളിവാക്കിയതിനെ ഖണ്ഡിച്ചുകൊണ്ട്‌ ഈ ലേഖകന്‍ എഴുതിയതിന്റെ ആരംഭത്തിലും അവസാനത്തിലുമായി, ജിന്നിനോടും മലക്കിനോടും പ്രാര്‍ഥിക്കുന്നതിനോ സഹായം ആവശ്യപ്പെടുന്നതിനോ ഇസ്‌ലാമിക ദൃഷ്‌ട്യാ യാതൊരു ന്യായവുമില്ലെന്ന്‌ വ്യക്തമാക്കിയിരുന്നു. അതിനിടയിലെ ഒരു വാചകമാണ്‌ വിവാദമാക്കപ്പെട്ടത്‌. ഏതാനും ലക്കങ്ങള്‍ക്ക്‌ മുമ്പ്‌ `ശബാബില്‍' ഈ വിഷയം കൂടുതല്‍ വിശദീകരിച്ചിട്ടുണ്ട്‌. അതിന്നെതിരില്‍ ജിന്നു വിഭാഗക്കാര്‍ പ്രചാരണം നടത്തുന്നുണ്ട്‌.
ജിന്ന്‌ വിഭാഗത്തിന്റെ ചില വക്താക്കളോ അനുഭാവികളോ ഈ ലേഖകന്റെ അടുത്ത്‌ വന്നിരുന്നു. ജിന്നുകളോട്‌ സഹായം തേടുന്നത്‌ ഹലാലാണെന്നോ പുണ്യകരമാണെന്നോ ഹറാമാണെന്നോ എന്താണ്‌ നിങ്ങളുടെ അഭിപ്രായമെന്ന്‌ ചോദിച്ചപ്പോള്‍ ഹറാം തന്നെയാണെന്ന്‌ അവര്‍ ഉറപ്പിച്ചുപറഞ്ഞു. ശിര്‍ക്കാണെങ്കിലും ഹറാമാണെങ്കിലും വര്‍ജിക്കേണ്ടത്‌ തന്നെയല്ലേ; പിന്നെയെന്തിനാണ്‌ ഹറാമിനുവേണ്ടി ഒരു ഗ്രൂപ്പുണ്ടാക്കുന്നതെന്ന്‌ ഈ ലേഖകന്‍ ചോദിച്ചു. ഗ്രൂപ്പുണ്ടാക്കുന്നത്‌ ഹറാമിനുവേണ്ടിയല്ല; സംഘടനയില്‍നിന്ന്‌ ചിലരെ അന്യായമായി പുറത്താക്കിയതാണ്‌ ഗ്രൂപ്പ്‌ തിരിയാന്‍ കാരണം എന്നായിരുന്നു അവരില്‍ ഒരാളുടെ മറുപടി. സംഘടനയുടെ തീരുമാനത്തെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ഈ ലേഖകന്‌ അവകാശമില്ലാത്തതിനാല്‍ ആ വിഷയം വിട്ടു.
മരത്തിന്റെ പേരിലായാലും ജിന്നിന്റെ പേരിലായാലും മുജാഹിദുകള്‍ ഭിന്നിക്കുന്നത്‌ ഖബ്‌റാരാധനയുടെ വക്താക്കള്‍ ആഘോഷമാക്കുകയാണ്‌. അത്‌ ഇസ്‌ലാമിനും മുസ്‌ലിംസമൂഹത്തിനും അപരിഹാര്യമായ നഷ്‌ടമാണ്‌. ഒരു കാലത്ത്‌ ചിന്താശീലമുള്ള മുസ്‌ലിംകളെല്ലാം താല്‍പര്യപൂര്‍വം ഉറ്റുനോക്കിയിരുന്ന ഇസ്‌ലാഹീ പ്രസ്ഥാനം ഇന്ന്‌ ജാഹിലിയ്യത്തിന്റെ വക്താക്കളാല്‍ ഇകഴ്‌ത്തപ്പെടുക മാത്രമല്ല ആഭ്യന്തര ശൈഥില്യത്താല്‍ അതിന്റെ പ്രതിച്ഛായ ഏറെ കളങ്കപ്പെട്ടുകൊണ്ടിരിക്കുകയുമാണ്‌. ഓരോ ഗ്രൂപ്പും എതിര്‍ഗ്രൂപ്പിനെ പരസ്യമായി തേജോവധം ചെയ്യുന്നത്‌ തുടര്‍ന്നാല്‍ ഇരുവിഭാഗത്തിന്റെയും വിശ്വാസ്യത തകര്‍ന്നടിയുകയും ചെയ്യും.
ഇസ്വ്‌ലാഹീ പ്രസ്ഥാനം ഒരിക്കല്‍ പിളര്‍ന്നതിന്റെ ഫലം കണ്ണുള്ളവരെല്ലാം കണ്ടതാണ്‌. പല മഹല്ലുകളിലും രണ്ടുവീതം പള്ളികളും മദ്‌റസകളും ഉണ്ടായി. ഇനി ജിന്നിന്റെ പേരില്‍ ഒരു പിളര്‍പ്പ്‌ കൂടിയായാല്‍ പള്ളിയും മദ്‌റസയും മറ്റും മൂന്നുവീതമാകും. മുജാഹിദ്‌ കുടുംബങ്ങള്‍ മൂന്നായി വിഭജിക്കപ്പെടും. ഇതൊക്കെ അഭിമാനകരമായി കരുതുന്ന ചില മൗലവിമാരുണ്ടാകും. പക്ഷേ, വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്നവരെ മുസ്‌ലിം ജനസാമാന്യം എങ്ങനെ വിലയിരുത്തുമെന്ന്‌ വിവേകമുള്ളവര്‍ക്കെല്ലാം ഊഹിക്കാവുന്നതാണ്‌.
ഇതൊക്കെ പരിഹരിച്ച്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനത്തെ പൂര്‍വസ്ഥിതിയിലേക്ക്‌ തിരിച്ചുകൊണ്ടുവരിക അസാധ്യമാണോ? അല്ല, മുവഹ്‌ഹിദുകള്‍ക്ക്‌ ഭൂഷണമല്ലാത്ത ഞാനെന്ന ഭാവവും, പരസ്‌പര വൈരാഗ്യവും മാറ്റിവെച്ചാല്‍ അത്‌ സാധ്യമാകുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം. അല്ലാഹു പഠിപ്പിച്ച ഈ പ്രാര്‍ഥന മനസ്സറിഞ്ഞു പ്രാര്‍ഥിച്ചാല്‍ ഇസ്വ്‌ലാഹീ ഐക്യത്തിന്‌ വഴിതെളിയും:
``ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും സത്യവിശ്വാസത്തോടെ ഞങ്ങള്‍ക്ക്‌ മുമ്പ്‌ കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ. സത്യവിശ്വാസികളോട്‌ ഞങ്ങളുടെ മനസ്സുകളില്‍ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ രക്ഷിതാവേ, തീര്‍ച്ചയായും നീ ഏറെ ദയയുള്ളവനും കരുണാനിധിയുമാകുന്നു.'' (വി.ഖു 59:10)

0 comments:

ഇപ്പോള്‍സംഭവിച്ചതാണ്‌ആദര്‍ശവ്യതിയാനം

ഇപ്പോള്‍സംഭവിച്ചതാണ്‌ആദര്‍ശവ്യതിയാനം

അഭിമുഖം -
സി പി ഉമര്‍ സുല്ലമി
സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി മുജാഹിദ്‌ പ്രസ്ഥാനത്തെ പിളര്‍ത്തിയവര്‍ ഇന്ന്‌ പരസ്‌പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തുകയാണല്ലോ. അന്നത്തെ ആദര്‍ശവ്യതിയാന ആരോപണങ്ങളെ ഇന്ന്‌ എങ്ങനെ വിലയിരുത്തുന്നു?
മുജാഹിദുകള്‍ക്ക്‌ പരിചയമില്ലാത്ത ഒരു പുതിയ ആദര്‍ശം ഇറക്കുമതി ചെയ്യാനുള്ള വഴിതുറക്കലായിരുന്നു അന്നത്തെ ആദര്‍ശവ്യതിയാനാരോപണം. കഴിഞ്ഞ പത്തു വര്‍ഷങ്ങളിലെ സംഭവ വികാസങ്ങള്‍ ഇതാണ്‌ തെളിയിക്കുന്നത്‌.
സലഫി മന്‍ഹജ്‌ എന്നാണ്‌ ഈ പുതിയ ഇറക്കുമതിക്ക്‌ അവര്‍ പേരിട്ടത്‌. ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്നതിനുള്ള ഇസ്‌ലാമിക മാസിക എന്നായിരുന്നു അല്‍മനാറിനെ നേരത്തെ പരിചയപ്പെടുത്തിയിരുന്നത്‌. എന്നാല്‍ പില്‍ക്കാലത്തിത്‌ തിരുത്തി ഏതോ ഒരു സലഫിയുടെ മന്‍ഹജ്‌ എന്നര്‍ഥം വരുന്ന വചനം എഴുതിച്ചേര്‍ത്തു. ഈ പുതിയ മന്‍ഹജിന്റെ മറവിലാണ്‌ ജിന്ന്‌ സേവയും പിശാച്‌ബാധയും അടിച്ചിറക്കലും മാരണവുമെല്ലാം മുജാഹിദ്‌ പ്രസ്ഥാനത്തിലേക്ക്‌ ഇറക്കുമതി ചെയ്‌തത്‌.
മന്‍ഹജിന്റെ മറവില്‍ ആദര്‍ശരംഗത്ത്‌ കടന്നുവരാനുള്ള അപകടങ്ങളെക്കുറിച്ച അന്നു തന്നെ താങ്കളെപ്പോലുള്ളവര്‍ ചൂണ്ടിക്കാണിച്ചിരുന്നില്ലേ?
ഖുര്‍ആന്‍, സുന്നത്ത്‌, ഇജ്‌മാഅ്‌, ഖിയാസ്‌ എന്നിവയാണല്ലോ പ്രമാണങ്ങള്‍. എന്നാല്‍, സമൂഹത്തില്‍ നിലനില്‍ക്കുന്ന എല്ലാ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രമാണവത്‌കരിക്കാനാണ്‌ പണ്ട്‌ ഇ കെ ഹസന്‍ മുസ്‌ലിയാര്‍ സബീലുല്‍ മുഅ്‌മിനീന്‍ എന്ന അഞ്ചാംപ്രമാണം കൊണ്ടുവന്നത്‌. അതേ ചുവട്‌ പിടിച്ച്‌ ലോകത്ത്‌ സലഫികള്‍ എന്നറയിപ്പെടുന്നവര്‍ ചെയ്യുന്നതൊക്കെ പ്രമാണമാക്കാന്‍ സലഫി മന്‍ഹജ്‌ എന്ന ഒരു അഞ്ചാംപ്രമാണം കൊണ്ടുവരുന്നതിനെ കെ ജെ യു ചര്‍ച്ചയില്‍ ശക്തമായി എതിര്‍ത്തിരുന്നു. പുതിയ ഒരു മന്‍ഹജിന്റെ ആവശ്യമില്ല എന്നായിരുന്നു അന്ന്‌ കെ ജെ യുവിന്റെ തീരുമാനം.
ഈ ആദര്‍ശ അട്ടിമറിക്ക്‌ കൂട്ടുനിന്നില്ല എന്ന കാരണത്താലാണല്ലോ തൗഹീദ്‌ പ്രബോധന രംഗത്ത്‌ ഏറെക്കാലമായി നിലകൊണ്ട താങ്കള്‍ക്കെതിരെയും വ്യതിയാനാരോപണം ഉന്നയിച്ചത്‌.
തൗഹീദിന്റെ വിഭജനം പറയുന്നില്ല എന്നതായിരുന്നു എനിക്കെതിരെയുള്ള പ്രധാന ആരോപണം. റുബൂബിയത്ത്‌, ഉലൂഹിയത്ത്‌, അസ്‌മാഉസ്സിഫാത്ത്‌ എന്നിങ്ങനെ തൗഹീദിനെ വിഭജിച്ചത്‌ പഠനസൗകര്യത്തിനു വേണ്ടിയാണ്‌. പണ്ഡിതന്മാര്‍ പലരും പഠന സൗകര്യാര്‍ഥം തൗഹീദിനെ രണ്ടായിട്ടും മൂന്നായിട്ടുമൊക്കെ വിശദീകരിച്ചിട്ടുണ്ട്‌. എന്നാല്‍, യഥാര്‍ഥ തൗഹീദ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നതാണ്‌. ഈ വിഭജനങ്ങളെല്ലാം അടിസ്ഥാനപരമായി ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന തൗഹീദിന്റെ വ്യത്യസ്‌ത ഭാഗങ്ങള്‍ തന്നെയാണ്‌. ശൈഖ്‌ ഇബ്‌നുബാസ്‌ ഉള്‍പ്പെടെയുള്ള പണ്ഡിതന്മാരും ഇതേ അഭിപ്രായക്കാരാണ്‌.
തൗഹീദിന്‌ പ്രാമുഖ്യം നല്‍കുന്നില്ല, തൗഹീദില്‍ വ്യതിയാനം സംഭവിച്ചു എന്നിങ്ങനെ ആരോപണങ്ങള്‍ ഉന്നയിച്ച നവയാഥാസ്ഥിതികരുടെ കഴിഞ്ഞ പത്തുവര്‍ഷത്തെ തൗഹീദ്‌ പ്രബോധനത്തെക്കുറിച്ച്‌?
താരതമ്യേന നിസ്സാരമായ അഭിപ്രായാന്തരങ്ങളെ പര്‍വതീകരിച്ച്‌ തൗഹീദില്‍ നിന്നുള്ള വ്യതിയാനമായി പരിഗണിച്ചവര്‍ പിന്നീട്‌ തൗഹീദിന്റെ അടിത്തറ തന്നെ തകര്‍ക്കുന്നതാണ്‌ കണ്ടത്‌. മനുഷ്യകഴിവിന്‌ അതീതമായത്‌ അല്ലാഹുവോട്‌ മാത്രമേ ചോദിക്കാവൂ എന്നത്‌ തിരുത്തി, സൃഷ്‌ടികളുടെ കഴിവിന്‌ അതീതം എന്നാക്കി. ജിന്നുകളോടുള്ള സഹായാര്‍ഥന കടന്നുവന്നത്‌ ഇതിലൂടെയാണ്‌.
സൃഷ്‌ടികളില്‍ ഏറ്റവും ശ്രേഷ്‌ഠന്‍ മനുഷ്യനാണ്‌. അതുകൊണ്ടാണ്‌ മലക്കുകളോട്‌ ആദമിന്‌ സുജൂദ്‌ ചെയ്യാന്‍ പറഞ്ഞത്‌. അതിനാല്‍ സൃഷ്‌ടികളില്‍ ശ്രേഷ്‌ഠനായ മനുഷ്യന്റെ കഴിവിന്‌ അപ്പുറമുള്ളത്‌ ചോദിക്കേണ്ടത്‌ സ്രഷ്‌ടാവായ പടച്ചവനോട്‌ മാത്രമാണ്‌. ഈ മൗലിക അടിത്തറയാണ്‌ കഴിഞ്ഞ പത്തുവര്‍ഷമായി നവയാഥാസ്ഥിതികര്‍ തകര്‍ത്തുകളഞ്ഞത്‌.
ഇത്തരം വാദമുഖങ്ങളുണ്ടായിരുന്നത്‌ സകരിയ്യ സ്വലാഹിക്കും കൂട്ടര്‍ക്കും മാത്രമാണെന്നും അവരെയും അവരെ സഹായിക്കുന്ന പോഷകഘടകങ്ങളെയും പിരിച്ചുവിട്ടതിലൂടെ തങ്ങള്‍ ഒരു ശുദ്ധീകരണം നടത്തി എന്നുമാണ്‌ ഇപ്പോള്‍ മറുപക്ഷത്തുള്ള നേതാക്കള്‍ പറയുന്നത്‌.
തികച്ചും സംഘടനാപരമായ സ്ഥാപിത താല്‍പര്യങ്ങളാണ്‌ ഇപ്പോഴത്തെ നടപടിക്കു പിന്നില്‍. അതിന്‌ ആദര്‍ശത്തിന്റെ മുഖം നല്‍കാനുള്ള ശ്രമം കാപട്യമാണ്‌. കാരണം, സകരിയ്യ സ്വലാഹിയും മറ്റും ഉയര്‍ത്തുന്ന വാദമുഖങ്ങള്‍ കൊണ്ടുവരാനുള്ള എല്ലാ സഹായവും ചെയ്‌തുകൊടുത്തത്‌ ടി പി അബ്‌ദുല്ലക്കോയ മദനിയും അബ്‌ദുര്‍റഹ്‌മാന്‍ സലഫിയും ഉള്‍പ്പെടെയുള്ളവരാണ്‌. ഖുര്‍ആനും സുന്നത്തും പ്രചരിപ്പിക്കുന്ന ഇസ്‌ലാമിക മാസിക എന്ന അല്‍മനാറിന്റെ തലവാചകം തിരുത്തി സലഫി മന്‍ഹജ്‌ എന്ന്‌ എഴുതിച്ചേര്‍ത്ത പഴുതിലൂടെ ഗള്‍ഫ്‌ സലഫിസം ഇറക്കുമതി ചെയ്യുക മാത്രമാണ്‌ സകരിയ്യ സ്വലാഹിയും അബ്‌ദുര്‍റഹ്‌മാന്‍ സലഫിയും ഉള്‍പ്പെടെയുള്ളവര്‍ ചെയ്‌തത്‌. അതുകൊണ്ടു തന്നെയാണ്‌ ഗള്‍ഫ്‌ സലഫികള്‍ക്കിടയില്‍ സകരിയ്യ സ്വലാഹിക്കും കൂട്ടര്‍ക്കും ഇന്നും സ്വാധീനമുള്ളത്‌. ജിന്ന്‌ ബാധിക്കും, പിശാചിന്‌ ശാരീരിക ഉപദ്രമേല്‍പിക്കാന്‍ സാധിക്കും, നബിക്ക്‌ സിഹ്‌റ്‌ ബാധിച്ചു തുടങ്ങിയ വിഷയങ്ങളില്‍ ഇവരിലെ രണ്ടുവിഭാഗവും ഒരേവീക്ഷണക്കാരാണ്‌.
ഹദീസ്‌ നിഷേധമായിരുന്നല്ലോ മറ്റൊരു പ്രധാന ആരോപണം?
ഖുര്‍ആനാണ്‌ ഒന്നാമത്തെ പ്രമാണം. ഹദീസ്‌ രണ്ടാം പ്രമാണമാണ്‌. ഇത്‌ തിരുത്തി ഖുര്‍ആനും ഹദീസും ഒരുപോലെ ഒന്നാം പ്രമാണങ്ങളായി അവതരിപ്പിക്കുകയാണ്‌. എന്നാല്‍, ഖുര്‍ആനിന്റെ സംരക്ഷണം അല്ലാഹു ഏറ്റെടുത്തിട്ടുണ്ട്‌. ഖുര്‍ആനില്‍ തള്ളിക്കളയേണ്ടതായി ഒന്നുമില്ല. നേരെമറിച്ച്‌, ഹദീസുകളില്‍ നെല്ലും പതിരുമുണ്ട്‌. ഖുര്‍ആനിന്റെ വിശദീകരണമാണ്‌ ഹദീസ്‌. ഇത്‌ മാറ്റിമറിച്ച്‌ ഹദീസുകളോട്‌ യോജിപ്പിക്കാവുന്ന വിധത്തില്‍ ഖുര്‍ആനെ വ്യാഖ്യാനിക്കുന്ന ഒരു വൈരുധ്യാത്മക സമീപനമാണ്‌ ഇപ്പോള്‍ കടന്നുവന്നിട്ടുള്ളത്‌.
ഹദീസ്‌ സ്വീകരിക്കുന്നതിന്‌ ചില മാനദണ്ഡങ്ങളുണ്ട്‌. ഇത്‌ മാറ്റിവെച്ച്‌ ഹദീസുകള്‍ എന്ന പേരില്‍ വന്ന എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്ന്‌ പറയുന്നത്‌ ശരിയല്ല. ഈത്തപ്പനയുടെ പരാഗണത്തെക്കുറിച്ച്‌ പ്രവാചകന്‍ സ്വഹാബികളോട്‌ പറഞ്ഞത്‌, ഭൗതിക കാര്യങ്ങള്‍ എന്നെക്കാള്‍ അറിയുന്നവര്‍ നിങ്ങളാണ്‌ എന്നാണ്‌. പ്രവാചകന്റെ കാലഘട്ടത്തില്‍ നിലനിന്നിരുന്ന ചികിത്സാരീതികള്‍ പ്രവാചകവൈദ്യം എന്ന പേരില്‍ ഇന്നും തുടരണമെന്ന്‌ ശഠിക്കുന്നത്‌ ശരിയല്ല. അങ്ങനെ ഒരു ചികിത്സാവിധി സ്വീകരിക്കാന്‍ അല്ലാഹുവോ റസൂലോ നിര്‍ദേശിച്ചിട്ടില്ല. 
നവയാഥാസ്ഥിതികരുടെ ആദര്‍ശചര്‍ച്ചകളില്‍ ഈയിടെ ഉയര്‍ന്നുകേട്ട റുഖിയ ശറഇയ്യയെക്കുറിച്ച്‌?
റുഖിയ ശറഇയ്യ എന്നാല്‍, ശറഇനോട്‌ യോജിച്ച മന്ത്രം എന്നാണ്‌ ഉദ്ദേശ്യം. ജാഹിലിയ്യ കാലഘട്ടത്തില്‍ പല മന്ത്രങ്ങളും നിലനിന്നിരുന്നു. ആദ്യകാലത്ത്‌ ഇത്തരം മന്ത്രങ്ങളില്‍ ശിര്‍ക്കില്ലാത്ത പ്രാര്‍ഥനകള്‍ നബി(സ) അംഗീകരിച്ചു. പിന്നീട്‌, അല്ലാഹുവോട്‌ പ്രാര്‍ഥിക്കേണ്ടത്‌ എങ്ങനെയാണെന്ന്‌ പഠിപ്പിക്കപ്പെടുകയുണ്ടായി. ഈ പ്രാര്‍ഥനകള്‍ നിര്‍വഹിക്കുന്നതിനു പകരം, റുഖിയ ശറഇയ്യ എന്ന പേരില്‍ മുജാഹിദുകളില്‍ പെട്ട ചിലര്‍ മന്ത്രവാദ ചികിത്സ നടത്തുന്നതാണ്‌ പിന്നീട്‌ നാം കണ്ടത്‌. ഗര്‍ഭിണികള്‍ക്ക്‌ സുഖപ്രസവത്തിനും തീപ്പൊള്ളലേല്‍ക്കാതിരിക്കാനും തുടങ്ങി ഓരോ കാര്യങ്ങള്‍ക്കും പ്രത്യേകം ആയത്തോതി മന്ത്രവാദ ചികിത്സ നടത്തുന്ന രീതി അല്ലാഹുവോ റസൂലോ പഠിപ്പിച്ചിട്ടില്ല. മുജാഹിദ്‌ പ്രസ്ഥാനം എതിര്‍ത്തു തോല്‍പിച്ച അന്ധവിശ്വാസങ്ങള്‍ മുജാഹിദുകളുടെ പേരില്‍ തന്നെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്നതാണ്‌ ഇപ്പോള്‍ നാം കാണുന്നത്‌.
തറാവീഹിന്റെ റക്‌അത്ത്‌, ഖുനൂത്ത്‌, പാലംപണി... 2002ലെ പിളര്‍പ്പിന്റെ ഘട്ടത്തില്‍ മുഴങ്ങിക്കേട്ട കുറെ ആരോപണങ്ങളുണ്ടായിരുന്നല്ലോ. തിരിഞ്ഞുനോക്കുമ്പോള്‍ ഇവയെ എങ്ങനെ വിലയിരുത്തുന്നു?
മുജാഹിദുകളാരും സുബ്‌ഹിക്ക്‌ ഖുനൂത്ത്‌ നിര്‍വഹിക്കുന്നവരായിരുന്നില്ല. പതിനൊന്നില്‍ കൂടുതല്‍ തറാവീഹിന്റെ റക്‌അത്തുകള്‍ വര്‍ധിപ്പിക്കുന്നവരുമായിരുന്നില്ല. എന്നിട്ടും തികഞ്ഞ ദുഷ്‌ടലാക്കോടെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചവരില്‍ അതിലും ഗുരുതരമായതാണ്‌ ഇപ്പോള്‍ പുലര്‍ന്നുകാണുന്നത്‌. സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ അതുവഴി ആളുകളില്‍ സത്യസന്ദേശം എത്തണമെന്നത്‌ കരുതുന്നതുപോലും തെറ്റാണെന്ന മട്ടിലായിരുന്നു പ്രചാരണം. ഈ ആരോപണങ്ങളോരോന്നും അപ്രസക്തമാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ്‌ പിന്നീട്‌ ആരോപകരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കണ്ടത്‌.
പുതിയ പശ്ചാത്തലത്തില്‍ മുജാഹിദുകള്‍ക്ക്‌ നല്‍കാനുള്ള സന്ദേശം?
ഖുര്‍ആനും സുന്നത്തും അംഗീകരിച്ച്‌ മുജാഹിദ്‌ പ്രസ്ഥാനം ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറുള്ളവര്‍ക്ക്‌ ഐക്യപ്പെടാന്‍ കഴിയണം. ആദര്‍ശപ്പൊരുത്തമുള്ളവര്‍ സംഘടനയില്‍ അംഗത്വമെടുത്ത്‌ ഭരണഘടനയ്‌ക്ക്‌ അനുസൃതമായി തെരഞ്ഞെടുപ്പ്‌ നടത്തുകയും തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വത്തെ അംഗീകരിക്കുകയും വേണം. മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ ആദര്‍ശവിശുദ്ധിയും സുതാര്യമായ സംഘടനാ സംവിധാനവും ഇവിടെ നിലനില്‍ക്കുന്നുണ്ട്‌.
വെട്ടിമുറിക്കാന്‍ ശ്രമിച്ചവര്‍, വീണ്ടും വീണ്ടും വിഘടിച്ചുകൊണ്ടിരിക്കുന്നത്‌ നാം കാണുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കാം. എന്നിട്ടും നിലനില്‍ക്കുന്ന വീക്ഷണ വ്യത്യാസങ്ങള്‍ വീക്ഷണ വ്യത്യാസങ്ങളായി തന്നെ നിലനില്‍ക്കട്ടെ. സ്ഥാനമാനങ്ങളും അതിനുവേണ്ടിയുള്ള സ്ഥാപനവല്‍കരണവുമല്ല, അല്ലാഹു നമ്മെ ഏല്‍പിച്ച ദഅ്‌വത്ത്‌ എന്ന ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള വേദിയാണ്‌ സംഘടന എന്ന്‌ തിരിച്ചറിയാനാവണം. അതാണ്‌ പരിഹാരം.
(തയ്യാറാക്കിയത്‌: പി സുഹൈല്‍ സാബിര്‍)

0 comments: